റെയ്ചുർ (കർണാടക): ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനി രൂപീകരണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം വീണ്ടും ജനശ്രദ്ധയിലെത്തിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിക്കെതിരേ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി അധ്യക്ഷന്റെ മകൻ ജയ് ഷായെക്കുറിച്ചു ജനങ്ങളോടു പറയണമെന്നാണ് രാഹുലിന്റെ ആവശ്യം. തെരഞ്ഞെടുപ്പു ചൂടിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കർണാടകയിൽ സംഘടിപ്പിച്ച ജനാശീർവാദ് യാത്രയിലാണു രാഹുലിന്റെ വെല്ലുവിളി.
മോദിജി അഴിമതിയെക്കുറിച്ചാണു പറയുന്നതെങ്കിൽ അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് അല്പമെങ്കിലും വിശദീകരിക്കണം. 80 കോടിരൂപ മൂന്നുമാസം കൊണ്ട് എങ്ങനെ 50,000 കോടിരൂപയാക്കിയെന്നതിന് ഉത്തരം വേണം. മകനെതിരേയുള്ള ആരോപണം അമിത് ഷാ നിഷേധിച്ചിട്ടുണ്ട്. എന്നാൽ അഴിമതിയെക്കുറിച്ചു വാർത്ത നൽകിയ പോർട്ടലിനെതിരേ ആരാണ് കേസ് നൽകിയത്?-രാഹുൽ ചോദിച്ചു.
കർണാടകയിലെ ബിജെപി നേതാക്കളെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ‘മോദിജി.. അങ്ങ്, അൽപകാലം മുന്പുള്ള അവസ്ഥ ഓർക്കണം. ഒരുവശത്ത് യെദിയൂരപ്പ. അദ്ദേഹം ജയിലിലാ യിരുന്നു. മറുഭാഗത്തുണ്ടായിരുന്ന നാലുമന്ത്രിമാരും ജയിലി ലാണ്. തൊട്ടുപുറകിലുള്ളവരാകട്ടെ അഴിമതിയാരോപണത്തെത്തുടർന്ന് രാജിവച്ച 11 നേതാക്കളാണ്.’‘തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കർഷകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിലും പ്രധാനമന്ത്രി പരാജയപ്പെട്ടു. രാജ്യത്തെ ജനങ്ങളും കർഷകരും നിങ്ങളെ ഒരു ജോലിയേൽപ്പിച്ചു.
ചൈനയുമായാണു നമ്മുടെ മത്സരമെന്ന് യുവാക്കൾ പറഞ്ഞു. ചൈന 24 മണിക്കൂറിൽ അരലക്ഷം യുവാക്കൾക്കാണ് തൊഴിൽനൽകുന്നത്. എന്നാൽ മോദിജി അങ്ങ് പരാജയപ്പെട്ടു’-അദ്ദേഹം പറഞ്ഞു. റെയ്ച്ചൂരിലെ റോഡ് വക്കിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ കർഷകർക്കായി പ്രധാനമന്ത്രിയുടെ സഹായം അഭ്യർഥിച്ചുവെങ്കിലും അദ്ദേഹം മൗനം തുടരുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദിജി അഴിമതിയെക്കുറിച്ചാണു പറയുന്നതെങ്കിൽ അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് അല്പമെങ്കിലും വിശദീകരിക്കണം. 80 കോടിരൂപ മൂന്നുമാസം കൊണ്ട് എങ്ങനെ 50,000 കോടിരൂപയാക്കിയെന്നതിന് ഉത്തരം വേണം. മകനെതിരേയുള്ള ആരോപണം അമിത് ഷാ നിഷേധിച്ചിട്ടുണ്ട്. എന്നാൽ അഴിമതിയെക്കുറിച്ചു വാർത്ത നൽകിയ പോർട്ടലിനെതിരേ ആരാണ് കേസ് നൽകിയത്?-രാഹുൽ ചോദിച്ചു.
കർണാടകയിലെ ബിജെപി നേതാക്കളെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ‘മോദിജി.. അങ്ങ്, അൽപകാലം മുന്പുള്ള അവസ്ഥ ഓർക്കണം. ഒരുവശത്ത് യെദിയൂരപ്പ. അദ്ദേഹം ജയിലിലാ യിരുന്നു. മറുഭാഗത്തുണ്ടായിരുന്ന നാലുമന്ത്രിമാരും ജയിലി ലാണ്. തൊട്ടുപുറകിലുള്ളവരാകട്ടെ അഴിമതിയാരോപണത്തെത്തുടർന്ന് രാജിവച്ച 11 നേതാക്കളാണ്.’‘തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കർഷകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിലും പ്രധാനമന്ത്രി പരാജയപ്പെട്ടു. രാജ്യത്തെ ജനങ്ങളും കർഷകരും നിങ്ങളെ ഒരു ജോലിയേൽപ്പിച്ചു.
ചൈനയുമായാണു നമ്മുടെ മത്സരമെന്ന് യുവാക്കൾ പറഞ്ഞു. ചൈന 24 മണിക്കൂറിൽ അരലക്ഷം യുവാക്കൾക്കാണ് തൊഴിൽനൽകുന്നത്. എന്നാൽ മോദിജി അങ്ങ് പരാജയപ്പെട്ടു’-അദ്ദേഹം പറഞ്ഞു. റെയ്ച്ചൂരിലെ റോഡ് വക്കിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ കർഷകർക്കായി പ്രധാനമന്ത്രിയുടെ സഹായം അഭ്യർഥിച്ചുവെങ്കിലും അദ്ദേഹം മൗനം തുടരുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.