ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസ് ടെസ്റ്റ് (അത്ലറ്റിക്) രണ്ടാം ദിനം ഇന്ത്യക്ക് നാലു സ്വര്‍ണം. മലയാളി താരങ്ങളായ എം.പി. ജാബിറും പി.യു. ചിത്രയും സ്വർണം നേടി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മലയാളി താരം എം.പി. ജാബിന്റെ സ്വർണം.
പുരുഷന്മാരുടെയും വനിതകളുടെയും 1500 മീറ്ററില്‍ ഇന്ത്യക്കാണ് സ്വര്‍ണം. അജയ് കുമാര്‍ സരോജ്, മലയാളി താരം പി.യു. ചിത്ര എന്നിവരാണ് സ്വര്‍ണമെഡലണിഞ്ഞത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സരിത ഗെയ്ക്വാദ് സ്വര്‍ണം നേടി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി. സന്തോഷ് കുമാറിലൂടെ ഇന്ത്യ വെള്ളിയും നേടി.
പുരുഷന്മാരുടെ ഹര്‍ഡില്‍സില്‍ 50.23 സെക്കന്‍ഡില്‍ ജാബിര്‍ സ്വര്‍ണത്തിലെത്തിയപ്പോള്‍ 50.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സന്തോഷ് കുമാര്‍ വെള്ളി നേടി. പുരുഷന്മാരുടെയും വനിതകളുടെയു 1500 മീറ്ററില്‍ സ്വര്‍ണം ഇന്ത്യക്കൊപ്പമായിരുന്നു. അജയ് കുമാര്‍ സരോജ് (3:43.85 സെക്കന്‍ഡ്), പി.യു. ചിത്ര (4:18.74 സെക്കന്‍ഡ്) എന്നിവരാണ് സ്വര്ണമെഡലണിഞ്ഞവര്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സരിത ഗെയ്ക്വാദ് (59.08 സെക്കന്‍ഡ്) സ്വര്‍ണ മെഡലില്‍ മുത്തമിട്ടു.
ജാബിറിനും ചിത്രയ്ക്കും സ്വര്‍ണം
12:07 AM Feb 13, 2018 | Deepika.com