മസ്കറ്റ്: പടിഞ്ഞാറൻ അറബ് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഒമാനിൽ എത്തി. മസ്കറ്റ് റോയൽ വിമാനത്താവളത്തിലെത്തിയ മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
വൻ സുരക്ഷാ സംവിധാനങ്ങളാണു മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ബോഷർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കും. 25,000 പേർ പങ്കെടുക്കുമെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതോടെ ഒമാനിൽ ഏറ്റവും കൂടുതൽ വിദേശികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെന്ന റിക്കാർഡ് മോദി സ്വന്തമാക്കും.
വൻ സുരക്ഷാ സംവിധാനങ്ങളാണു മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ബോഷർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കും. 25,000 പേർ പങ്കെടുക്കുമെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതോടെ ഒമാനിൽ ഏറ്റവും കൂടുതൽ വിദേശികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെന്ന റിക്കാർഡ് മോദി സ്വന്തമാക്കും.