അബുദാബി: ഗൾഫ് രാജ്യങ്ങളിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ മാതൃക ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അബുദാബിയിൽ സമർപ്പിച്ചു. ദുബായ് ഓപ്പറ ഹൗസിൽനിന്നു വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മോദി കർമം നിർവഹിച്ചത്.
ഇന്ത്യയുടെ മുഖമുദ്രയായ മാനുഷികതയ്ക്കും സാഹോദര്യത്തിനും ഉത്പ്രേരകമാകുന്ന ദൈവികകേന്ദ്രമായിരിക്കണം ക്ഷേത്രമെന്നു മോദി പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കാത്തതായിരിക്കണം ആരാധനകൾ. മതസൗഹൃദം തകർക്കാനോ യാതൊരുവിദത്തിലുള്ള പ്രകോപനങ്ങൾക്കോ ഈ ക്ഷേത്രനിർമാണത്തിലൂടെ വഴിവയ്ക്കാതിരിക്കുക എന്നത് ഇന്ത്യൻ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മോദി കൂട്ടിച്ചേർത്തു.
ബിഎപിഎസ് (ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത്ര) ക്ഷേത്രത്തിനു സ്ഥലം അനുവദിച്ചു നല്കിയ അബുദാബി കിരീടാവകാശിക്കു മോദി നന്ദി അറിയിച്ചു. ക്ഷേത്രത്തിന്റെ രൂപരേഖയും ചടങ്ങിൽ മോദി പ്രകാശനംചെയ്തു. 1907ൽ സ്ഥാപിതമായ സാമൂഹ്യ- ആധ്യാത്മിക ഹിന്ദു സംഘടനയാണ് ബിഎപിഎസ്. ലോകത്ത് 1,100ൽ അധികം ക്ഷേത്ര-സംസ്കാരിക കേന്ദ്രങ്ങൾ ബിഎപിഎസ് നടത്തുന്നുണ്ട്.
അബുദാബി- ദുബായ് ഹൈവേയിലാണ് 55,000 സ്ക്വയർ മീറ്റർ വലിപ്പമുള്ള ക്ഷേത്രം നിർമിക്കാനുള്ള പതിമൂന്ന് ഏക്കർ സ്ഥലം യുഎഇ ഭരണകൂടം ഇന്ത്യൻ സന്യാസികൾക്കു നല്കിയിരിക്കുന്നത്. 2020ൽ ക്ഷേത്രം പൂർത്തിയാകുമെന്നാണു കരുതപ്പെടുന്നത്. ഏതെങ്കിലും പ്രതിഷ്ഠയുടെ പേരിലല്ല ക്ഷേത്രം നിർമിക്കുക. അക്ഷർധാം ക്ഷേത്രങ്ങളുടെ മാതൃകയിലാകും ക്ഷേത്രം നിർമിക്കുക.
ഇന്ത്യയുടെ മുഖമുദ്രയായ മാനുഷികതയ്ക്കും സാഹോദര്യത്തിനും ഉത്പ്രേരകമാകുന്ന ദൈവികകേന്ദ്രമായിരിക്കണം ക്ഷേത്രമെന്നു മോദി പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കാത്തതായിരിക്കണം ആരാധനകൾ. മതസൗഹൃദം തകർക്കാനോ യാതൊരുവിദത്തിലുള്ള പ്രകോപനങ്ങൾക്കോ ഈ ക്ഷേത്രനിർമാണത്തിലൂടെ വഴിവയ്ക്കാതിരിക്കുക എന്നത് ഇന്ത്യൻ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മോദി കൂട്ടിച്ചേർത്തു.
ബിഎപിഎസ് (ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത്ര) ക്ഷേത്രത്തിനു സ്ഥലം അനുവദിച്ചു നല്കിയ അബുദാബി കിരീടാവകാശിക്കു മോദി നന്ദി അറിയിച്ചു. ക്ഷേത്രത്തിന്റെ രൂപരേഖയും ചടങ്ങിൽ മോദി പ്രകാശനംചെയ്തു. 1907ൽ സ്ഥാപിതമായ സാമൂഹ്യ- ആധ്യാത്മിക ഹിന്ദു സംഘടനയാണ് ബിഎപിഎസ്. ലോകത്ത് 1,100ൽ അധികം ക്ഷേത്ര-സംസ്കാരിക കേന്ദ്രങ്ങൾ ബിഎപിഎസ് നടത്തുന്നുണ്ട്.
അബുദാബി- ദുബായ് ഹൈവേയിലാണ് 55,000 സ്ക്വയർ മീറ്റർ വലിപ്പമുള്ള ക്ഷേത്രം നിർമിക്കാനുള്ള പതിമൂന്ന് ഏക്കർ സ്ഥലം യുഎഇ ഭരണകൂടം ഇന്ത്യൻ സന്യാസികൾക്കു നല്കിയിരിക്കുന്നത്. 2020ൽ ക്ഷേത്രം പൂർത്തിയാകുമെന്നാണു കരുതപ്പെടുന്നത്. ഏതെങ്കിലും പ്രതിഷ്ഠയുടെ പേരിലല്ല ക്ഷേത്രം നിർമിക്കുക. അക്ഷർധാം ക്ഷേത്രങ്ങളുടെ മാതൃകയിലാകും ക്ഷേത്രം നിർമിക്കുക.