ദുബായ്: സാങ്കേതികവിദ്യയുടെ വികാസം വികസനത്തിനായാണ് ഉപയോഗിക്കേണ്ടതെന്നും നശീകരണത്തിനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈബർ ഇടങ്ങൾ ഭീകരപ്രവർത്തനം, ഹാക്കിംഗ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നതിനെ വിമർശിച്ചാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയിൽ സാങ്കേതികവിദ്യ രാജ്യപുരോഗതിക്കാണ് ഉപയോഗിക്കുന്നതെന്നും അബുദാബിയിൽ നടന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. ഭീകരതയെ ശക്തമായ ഭാഷയിൽ വിമർശിക്കാനും മോദി മറന്നില്ല.
വികസനത്തിന്റെ പിന്നാലെ പായുന്പോഴും ലോകത്തു പട്ടിണി പെരുകുകയാണ്. 9.5 ശതമാനത്തിൽ താഴെ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. മറുവശത്തു മിസൈൽ, ബോംബ് തുടങ്ങിയവയ്ക്കായി നമ്മൾ കോടാനുകോടി പണമാണു നിക്ഷേപിക്കുന്നത്.
സാങ്കേതികവിദ്യകൾ മനുഷ്യരാശിയുടെ വിനാശത്തിനായല്ല, വികസനത്തിനായാണ് ഉപയോഗിക്കേണ്ടത്. ജിഹാദികൾ ഓൺലൈനായി അണികളെ ചേർക്കുകയാണ്. ഭീകരപ്രവർത്തനത്തിനു പണം നൽകുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നെന്നും മോദി പറഞ്ഞു.
ഇന്ത്യയിൽ ചാന്ദ്രയാൻ ഗവേഷണത്തിനായി തുച്ഛമായ പണമേ ചെലവുള്ളൂ. കിലോമീറ്ററിന് ഏഴു രൂപയാണ് ഇപ്പോഴത്തെ ചാന്ദ്രഗവേഷണത്തിനു ചെലവുള്ളൂ. അതേസമയം, ഒരു ടാക്സി കാർ വിളിക്കാൻ പത്തു രൂപ നല്കേണ്ടതാണെന്നും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളെ പ്രകീർത്തിച്ചു മോദി പറഞ്ഞു.
വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ ഇന്ത്യയെ അതിഥിയായി ക്ഷണിച്ച് തന്നെ മുഖ്യാതിഥിയാക്കിയപ്പോൾ ഇന്ത്യയിലെ 125 കോടി ജനങ്ങൾക്കുകൂടി അഭിമാനമുഹൂർത്തമാണെന്നും മോദി പറഞ്ഞു. നോട്ട് നിരോധനം ഇന്ത്യൻ സന്പദ്ഘടനയെ തകർത്തിട്ടില്ല. 30 ലക്ഷത്തോളം ഇന്ത്യക്കാർക്കു സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗൾഫ് രാജ്യങ്ങൾക്കു നന്ദി അറിയിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
വികസനത്തിന്റെ പിന്നാലെ പായുന്പോഴും ലോകത്തു പട്ടിണി പെരുകുകയാണ്. 9.5 ശതമാനത്തിൽ താഴെ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. മറുവശത്തു മിസൈൽ, ബോംബ് തുടങ്ങിയവയ്ക്കായി നമ്മൾ കോടാനുകോടി പണമാണു നിക്ഷേപിക്കുന്നത്.
സാങ്കേതികവിദ്യകൾ മനുഷ്യരാശിയുടെ വിനാശത്തിനായല്ല, വികസനത്തിനായാണ് ഉപയോഗിക്കേണ്ടത്. ജിഹാദികൾ ഓൺലൈനായി അണികളെ ചേർക്കുകയാണ്. ഭീകരപ്രവർത്തനത്തിനു പണം നൽകുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നെന്നും മോദി പറഞ്ഞു.
ഇന്ത്യയിൽ ചാന്ദ്രയാൻ ഗവേഷണത്തിനായി തുച്ഛമായ പണമേ ചെലവുള്ളൂ. കിലോമീറ്ററിന് ഏഴു രൂപയാണ് ഇപ്പോഴത്തെ ചാന്ദ്രഗവേഷണത്തിനു ചെലവുള്ളൂ. അതേസമയം, ഒരു ടാക്സി കാർ വിളിക്കാൻ പത്തു രൂപ നല്കേണ്ടതാണെന്നും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളെ പ്രകീർത്തിച്ചു മോദി പറഞ്ഞു.
വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ ഇന്ത്യയെ അതിഥിയായി ക്ഷണിച്ച് തന്നെ മുഖ്യാതിഥിയാക്കിയപ്പോൾ ഇന്ത്യയിലെ 125 കോടി ജനങ്ങൾക്കുകൂടി അഭിമാനമുഹൂർത്തമാണെന്നും മോദി പറഞ്ഞു. നോട്ട് നിരോധനം ഇന്ത്യൻ സന്പദ്ഘടനയെ തകർത്തിട്ടില്ല. 30 ലക്ഷത്തോളം ഇന്ത്യക്കാർക്കു സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗൾഫ് രാജ്യങ്ങൾക്കു നന്ദി അറിയിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.