റിയാദ്: സൗദി ഭരണകൂടം താത്കാലിക തടവറയാക്കി മാറ്റിയ റിയാദിലെ റിറ്റ്സ് കാൾട്ടൻ പഞ്ചനക്ഷത്ര ഹോട്ടൽ വീണ്ടും അതിഥികൾക്കായി തുറന്നു.
അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി രാജകുടുംബാംഗങ്ങളും മന്ത്രിമാരും വ്യവസായ പ്രമുഖരുമായ ഇരുന്നൂറോളം പേരാണ് ഇവിടെ നവംബർ മുതൽ ജനുവരി വരെ തടവിൽ കഴിഞ്ഞത്. ഓഹരികളും പണവുമൊക്കെയായി 10,000 കോടി ഡോളർ ഈടാക്കിയ ശേഷമാണ് മോചനം അനുവദിച്ചത്.
2015ൽ മരിച്ച അബ്ദുള്ള രാജാവിന്റെ മകൻ മിതേബ് ബിൻ അബ്ദുള്ള, ശതകോടീശ്വരൻ അൽവാലീദ് ബിൻ തലാൽ തുടങ്ങിയവരാണ് തടവിലാക്കപ്പെട്ടത്. 56 പേർ കൂടി ഇനിയും മോചിതരാകാനുണ്ട്. ഇവരെ ഹോട്ടലിൽനിന്ന് ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അഴിമതിവിരുദ്ധ നടപടിയെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി രാജകുടുംബാംഗങ്ങളും മന്ത്രിമാരും വ്യവസായ പ്രമുഖരുമായ ഇരുന്നൂറോളം പേരാണ് ഇവിടെ നവംബർ മുതൽ ജനുവരി വരെ തടവിൽ കഴിഞ്ഞത്. ഓഹരികളും പണവുമൊക്കെയായി 10,000 കോടി ഡോളർ ഈടാക്കിയ ശേഷമാണ് മോചനം അനുവദിച്ചത്.
2015ൽ മരിച്ച അബ്ദുള്ള രാജാവിന്റെ മകൻ മിതേബ് ബിൻ അബ്ദുള്ള, ശതകോടീശ്വരൻ അൽവാലീദ് ബിൻ തലാൽ തുടങ്ങിയവരാണ് തടവിലാക്കപ്പെട്ടത്. 56 പേർ കൂടി ഇനിയും മോചിതരാകാനുണ്ട്. ഇവരെ ഹോട്ടലിൽനിന്ന് ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അഴിമതിവിരുദ്ധ നടപടിയെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.