ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹാഫീസ് സയിദ് നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനം പാക് സർക്കാർ അവസാനിപ്പിക്കുമെന്നു പ്രധാനമന്ത്രി ഷഹീദ് അബ്ബാസി റോയിട്ടേഴ്സിനു നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ജമാ അത്ത് ഉദ്ദവ, ഫലാഹ് ഇ ഇൻസാനിയത്ത് എന്നീ ജീവകാരുണ്യ സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നും അബ്ബാസി പറഞ്ഞു.
ഈ സംഘടനകൾ ലഷ്കർ ഇ തൊയ്ബയുടെ അപരസംഘടനകളാണെന്നു യുഎസും ഇന്ത്യയും ആരോപിക്കുന്നു.
ഭീകര സംഘടനകൾക്കേതിരേ യുഎൻ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾ നടപ്പാക്കാൻ പാക് സർക്കാരിനു ബാധ്യതയുണ്ടെന്ന് അബ്ബാസി പറഞ്ഞു. ഇക്കാര്യത്തിൽ സൈന്യത്തിന്റെ പിന്തുണ സർക്കാരിനുണ്ട്.
ഭീകരസംഘനടകൾക്കെതിരേ നടപടിയെടുക്കാത്തതിന്റെ പേരിൽ അന്താരാഷ്ട്രസമൂഹത്തിന്റെ സാന്പത്തിക ഉപരോധങ്ങൾ നേരിട്ടേക്കാമെന്ന ആശങ്ക പാക് നേതൃത്വത്തിനുണ്ട്. യുഎൻ രക്ഷാസമിതി സംഘം അടുത്ത മാസം പാക്കിസ്ഥാൻ സന്ദർശിക്കുന്നുണ്ട്.
അമേരിക്ക പാക്കിസ്ഥാനെ ദുർബലമാക്കരുതെന്നും അബ്ബാസി ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിൽ, പാക്കിസ്ഥാനിൽനിന്ന് നുണയും വഞ്ചനയും മാത്രമാണു ലഭിച്ചിട്ടുള്ളതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്-യുഎസ് ബന്ധം അടുത്തനാളിൽ വളരെ ദുർബലമായിട്ടുണ്ട്. പാക്കിസ്ഥാനുള്ള 200 കോടി ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു.
ജമാ അത്ത് ഉദ്ദവ, ഫലാഹ് ഇ ഇൻസാനിയത്ത് എന്നീ ജീവകാരുണ്യ സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നും അബ്ബാസി പറഞ്ഞു.
ഈ സംഘടനകൾ ലഷ്കർ ഇ തൊയ്ബയുടെ അപരസംഘടനകളാണെന്നു യുഎസും ഇന്ത്യയും ആരോപിക്കുന്നു.
ഭീകര സംഘടനകൾക്കേതിരേ യുഎൻ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങൾ നടപ്പാക്കാൻ പാക് സർക്കാരിനു ബാധ്യതയുണ്ടെന്ന് അബ്ബാസി പറഞ്ഞു. ഇക്കാര്യത്തിൽ സൈന്യത്തിന്റെ പിന്തുണ സർക്കാരിനുണ്ട്.
ഭീകരസംഘനടകൾക്കെതിരേ നടപടിയെടുക്കാത്തതിന്റെ പേരിൽ അന്താരാഷ്ട്രസമൂഹത്തിന്റെ സാന്പത്തിക ഉപരോധങ്ങൾ നേരിട്ടേക്കാമെന്ന ആശങ്ക പാക് നേതൃത്വത്തിനുണ്ട്. യുഎൻ രക്ഷാസമിതി സംഘം അടുത്ത മാസം പാക്കിസ്ഥാൻ സന്ദർശിക്കുന്നുണ്ട്.
അമേരിക്ക പാക്കിസ്ഥാനെ ദുർബലമാക്കരുതെന്നും അബ്ബാസി ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിൽ, പാക്കിസ്ഥാനിൽനിന്ന് നുണയും വഞ്ചനയും മാത്രമാണു ലഭിച്ചിട്ടുള്ളതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്-യുഎസ് ബന്ധം അടുത്തനാളിൽ വളരെ ദുർബലമായിട്ടുണ്ട്. പാക്കിസ്ഥാനുള്ള 200 കോടി ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു.