ലാഹോർ: പാക്കിസ്ഥാനിലുടനീളം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയ സൈനബ് കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഏഴു വയസുള്ള സൈനബിനെ ജനുവരി അഞ്ചിനു കാണാതാവുകയും ഏതാനും ദിവസങ്ങൾക്കു ശേഷം അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
കുട്ടിയുടെ അയൽക്കാരനായ ഇമ്രാൻ അലി(23) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഡിഎൻഎ പരിശോധനാഫലംകൂടി ലഭിച്ചാൽ ഇയാൾതന്നെ കുറ്റവാളിയെന്ന് ഉറപ്പിക്കാം.
ഇമ്രാൻ അലിയെ പോലീസ് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സൈനബിന്റെ വീട്ടുകാർ ഇയാളിൽ സംശയം പ്രകടിപ്പിക്കാതിരുന്നതിനെത്തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.
സൈനബിന്റെ കൊലപാതകത്തെത്തുടർന്ന്, കുട്ടികൾക്കെതിരായ പീഡനങ്ങൾ നടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലുടനീളം വലിയ പ്രകടനങ്ങൾ നടന്നു.
കുട്ടിയുടെ അയൽക്കാരനായ ഇമ്രാൻ അലി(23) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഡിഎൻഎ പരിശോധനാഫലംകൂടി ലഭിച്ചാൽ ഇയാൾതന്നെ കുറ്റവാളിയെന്ന് ഉറപ്പിക്കാം.
ഇമ്രാൻ അലിയെ പോലീസ് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സൈനബിന്റെ വീട്ടുകാർ ഇയാളിൽ സംശയം പ്രകടിപ്പിക്കാതിരുന്നതിനെത്തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.
സൈനബിന്റെ കൊലപാതകത്തെത്തുടർന്ന്, കുട്ടികൾക്കെതിരായ പീഡനങ്ങൾ നടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലുടനീളം വലിയ പ്രകടനങ്ങൾ നടന്നു.