ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരായ അഴിമതിക്കേസിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കാൻ കേസ് അന്വേഷിക്കുന്ന അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് കോടതി നിർദേശം നല്കി.
ഇന്നലെ 14-ാം തവണ ഷരീഫ് കോടതിയിൽ ഹാജരായി. മകൾ മറിയവും ഭർത്താവ് മുഹമ്മദ് സഫ്ദറും കോടതിയിലെത്തി. ഷരീഫിനെതിരേ രണ്ടു സാക്ഷികൾകൂടി ഇന്നലെ മൊഴി നല്കി.
പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന അനധികൃത സ്വത്തു വിവരങ്ങൾ സംബന്ധിച്ച് മൂന്നു കേസുകളാണ് നവാസിനെതിരേയുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രതികളാണ്.
സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നത്.
ഇന്നലെ 14-ാം തവണ ഷരീഫ് കോടതിയിൽ ഹാജരായി. മകൾ മറിയവും ഭർത്താവ് മുഹമ്മദ് സഫ്ദറും കോടതിയിലെത്തി. ഷരീഫിനെതിരേ രണ്ടു സാക്ഷികൾകൂടി ഇന്നലെ മൊഴി നല്കി.
പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന അനധികൃത സ്വത്തു വിവരങ്ങൾ സംബന്ധിച്ച് മൂന്നു കേസുകളാണ് നവാസിനെതിരേയുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രതികളാണ്.
സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നത്.