ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായുള്ള വർണാഭമായ ഫുൾ ഡ്രസ് റിഹേഴ്സലിൽ കാഴ്ചവിരുന്നൊരുക്കി തലയെടുപ്പോടെ കേരളം ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി. വിജയ് ചൗക്കിൽനിന്നു രാവിലെ 9.50നാണ് ഫുൾ ഡ്രസ് റിഹേഴ്സൽ തുടങ്ങിയത്. ഫ്ളോട്ട് വിഭാഗത്തിൽ 12-ാമതായാണു കേരളത്തിന്റെ ഫ്ളോട്ട് രാജ്പഥിലേക്ക് എത്തിയത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 14 ഫ്ളോട്ടുകളും കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങൾ സ്ഥാപനങ്ങൾ എന്നിവയുടേതായി ഒന്പത് ഫ്ളോട്ടുകളും ഉണ്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണു റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഒരുക്കുന്നത്. പ്രമുഖ ഡിസൈനർ ബാപാ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള കലാകാരൻമാരാണു ഫ്ളോട്ട് നിർമാണത്തിനു പിന്നിൽ. പത്തു മലയാളി കലാകാരൻമാർ ഫ്ളോട്ടിനു ദൃശ്യ-ശ്രാവ്യ ചാരുതയൊരുക്കുന്നു. 2013നു ശേഷം ഇതാദ്യമായാണു കേരളത്തിന് റിപ്പബ്ലിക് ദിന പരേഡിൽ പ്രാതിനിധ്യം ലഭിക്കുന്നത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഭാരത് പർവ് സാംസ്കാരികോത്സവത്തിന് 26നു ചെങ്കോട്ടയിൽ തുടക്കമാകും.
ദേശസ്നേഹത്തിന്റെയും രാജ്യത്തിന്റെ സാംസ്കാരി വൈവിധ്യത്തിന്റെയും സന്ദേശമുയർത്തിയാണ് 31 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 26നു വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനചടങ്ങ്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണു റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഒരുക്കുന്നത്. പ്രമുഖ ഡിസൈനർ ബാപാ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള കലാകാരൻമാരാണു ഫ്ളോട്ട് നിർമാണത്തിനു പിന്നിൽ. പത്തു മലയാളി കലാകാരൻമാർ ഫ്ളോട്ടിനു ദൃശ്യ-ശ്രാവ്യ ചാരുതയൊരുക്കുന്നു. 2013നു ശേഷം ഇതാദ്യമായാണു കേരളത്തിന് റിപ്പബ്ലിക് ദിന പരേഡിൽ പ്രാതിനിധ്യം ലഭിക്കുന്നത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഭാരത് പർവ് സാംസ്കാരികോത്സവത്തിന് 26നു ചെങ്കോട്ടയിൽ തുടക്കമാകും.
ദേശസ്നേഹത്തിന്റെയും രാജ്യത്തിന്റെ സാംസ്കാരി വൈവിധ്യത്തിന്റെയും സന്ദേശമുയർത്തിയാണ് 31 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 26നു വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനചടങ്ങ്.