മുംബൈ: 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു ശിവസേന പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. ഹിന്ദുവോട്ട് വിഭജിക്കപ്പെടാതിരിക്കാനാണു മറ്റു സംസ്ഥാനങ്ങളിൽ ഇതുവരെ മത്സരിക്കാതിരുന്നതെന്നും ഇനി തീരുമാനം പുനഃപരിശോധിക്കുമെന്നും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.
ഭീകരരുടെ ആക്രമണം രൂക്ഷമായ കാഷ്മീരിന്റെ കാര്യത്തിൽ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി മോദി, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പട്ടംപറത്തി രസിക്കുകയായിരുന്നുവെന്നു താക്കറെ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 25 എണ്ണവും നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 150 എണ്ണവും പാർട്ടി നേടുമെന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
ഭീകരരുടെ ആക്രമണം രൂക്ഷമായ കാഷ്മീരിന്റെ കാര്യത്തിൽ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി മോദി, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പട്ടംപറത്തി രസിക്കുകയായിരുന്നുവെന്നു താക്കറെ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 25 എണ്ണവും നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 150 എണ്ണവും പാർട്ടി നേടുമെന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.