ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്തിനും കമൽഹാസനും നേരേ ഒളിയന്പെയ്ത് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തിനെതിരേയാണ് സ്റ്റാലിൻ പരോക്ഷവിമർശനമുന്നയിച്ചത്.
പുതിയ പക്ഷികൾക്ക് പറക്കാൻ ആഗ്രഹമാണ്. സ്വന്തം ശക്തിയാൽ എത്രമാത്രം ദൂരം അവർക്ക് താണ്ടാനാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു- സ്റ്റാലിൻ പറഞ്ഞു.
രാഷ്ട്രീയഭാവിക്കായി പറക്കാൻ ആരംഭിച്ച പക്ഷികളുടെ യാത്രയ്ക്ക് അധികദൂരം ഉണ്ടായിട്ടില്ല. അവരുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുകയെന്നത് വളരെ ദുഷ്കരമാണ്. പ്രതിബന്ധങ്ങളിൽ തട്ടി വഴിമാറേണ്ടിവരുകയാണ് സാധാരണയായി നടക്കുന്നത്.
ജനാധിപത്യം എന്നത് എല്ലാവർക്കുമായുള്ള നീലാകാശമാണെന്നും ആരുടെയും പേര് പരാമർശിക്കാതെ പാർട്ടി പ്രവർത്തകർക്കായുള്ള കത്തിലൂടെ സ്റ്റാലിൻ വ്യക്തമാക്കി.
പുതിയ പക്ഷികൾക്ക് പറക്കാൻ ആഗ്രഹമാണ്. സ്വന്തം ശക്തിയാൽ എത്രമാത്രം ദൂരം അവർക്ക് താണ്ടാനാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു- സ്റ്റാലിൻ പറഞ്ഞു.
രാഷ്ട്രീയഭാവിക്കായി പറക്കാൻ ആരംഭിച്ച പക്ഷികളുടെ യാത്രയ്ക്ക് അധികദൂരം ഉണ്ടായിട്ടില്ല. അവരുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തുകയെന്നത് വളരെ ദുഷ്കരമാണ്. പ്രതിബന്ധങ്ങളിൽ തട്ടി വഴിമാറേണ്ടിവരുകയാണ് സാധാരണയായി നടക്കുന്നത്.
ജനാധിപത്യം എന്നത് എല്ലാവർക്കുമായുള്ള നീലാകാശമാണെന്നും ആരുടെയും പേര് പരാമർശിക്കാതെ പാർട്ടി പ്രവർത്തകർക്കായുള്ള കത്തിലൂടെ സ്റ്റാലിൻ വ്യക്തമാക്കി.