രാമേശ്വരം: കച്ചത്തീവ് ദ്വീപിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന രണ്ടായിരത്തോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കല്ലെറിഞ്ഞു തുരത്തിയോടിച്ചു. അൻപതു ബോട്ടുകളിലെ മത്സ്യബന്ധനവലകൾ നശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് 489 ബോട്ടുകളിലായി രാമേശ്വരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കച്ചത്തീവ് ദ്വീപിലെത്തിയത്.
ഉടൻതന്നെ ഇവിടെയെത്തിയ ലങ്കൻ സേന ഇവരെ ഭീഷണിപ്പെടുത്തിയശേഷം കല്ലെറിയുകയായിരുന്നുവെന്ന് രാമേശ്വരം ഫിഷർമെൻ അസോസിയേഷൻ പ്രസിഡന്റ് പി. സേസുരാജ പറഞ്ഞു. ജനുവരി ഒൻപതിന് രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളിൽനിന്ന് ദ്വീപിനു സമീപം എത്തിയ 3500 പേരെ സേന തുരത്തിയോടിക്കുകയും 50 ബോട്ടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഉടൻതന്നെ ഇവിടെയെത്തിയ ലങ്കൻ സേന ഇവരെ ഭീഷണിപ്പെടുത്തിയശേഷം കല്ലെറിയുകയായിരുന്നുവെന്ന് രാമേശ്വരം ഫിഷർമെൻ അസോസിയേഷൻ പ്രസിഡന്റ് പി. സേസുരാജ പറഞ്ഞു. ജനുവരി ഒൻപതിന് രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളിൽനിന്ന് ദ്വീപിനു സമീപം എത്തിയ 3500 പേരെ സേന തുരത്തിയോടിക്കുകയും 50 ബോട്ടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.