ചെന്നൈ: ‘സുരാംഗനി’ എന്ന ശ്രീലങ്കൻ പോപ് ബൈല ഗാനത്തിലൂടെ പ്രശസ്തനായ എ.ഇ. മനോഹർ (73)അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡയാലിസിസിനു വിധേയനാക്കുന്പോൾ ശ്വാസതടസം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
ജനിച്ചതു ശ്രീലങ്കയിലായിരുന്നതിനാൽ ശ്രീലങ്കൻ പൗരത്വംകൂടിയുണ്ടായിരുന്നു മനോഹറിന്. ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, ധർമേന്ദ്ര എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1950 കളിൽ ശ്രീലങ്കയിലെ സ്ഥിരം നാടകവേദികളിലൂടെയാണ് മനോഹർ സിനിമയിലെത്തുന്നത്. 1978 ൽ പുറത്തിറങ്ങിയ വാടക്കാട്ര് ആണ് മനോഹർ അഭിനയിച്ച ആദ്യ ശ്രീലങ്കൻ സിനിമ.
മികച്ച തമിഴ്സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ അവാർഡിന് ഈ ചിത്രം അർഹമായി. 1977ൽ അവൾ എനക്കേ സ്വന്തം എന്ന ചിത്രത്തിനുവേണ്ടി മനോഹറിന്റെ ‘സുരാംഗനി’ എന്ന ഗാനം ഇളയരാജ തമിഴിലേക്കു മൊഴിമാറ്റിയിരുന്നു. മലേഷ്യവാസുദേവനും രേണുകയുമായിരുന്നു ഗായകർ. പിന്നീട് ഈ ഗാനം 1978 ൽ പരമാത്മ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി ആശ ബോസ്ലെ ആലപിച്ചു. വിദേശരാജ്യങ്ങളിൽ നിരവധി സംഗീതപരിപാടികളും മനോഹർ അവതരിപ്പിച്ചിട്ടുണ്ട്.
ജനിച്ചതു ശ്രീലങ്കയിലായിരുന്നതിനാൽ ശ്രീലങ്കൻ പൗരത്വംകൂടിയുണ്ടായിരുന്നു മനോഹറിന്. ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, ധർമേന്ദ്ര എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1950 കളിൽ ശ്രീലങ്കയിലെ സ്ഥിരം നാടകവേദികളിലൂടെയാണ് മനോഹർ സിനിമയിലെത്തുന്നത്. 1978 ൽ പുറത്തിറങ്ങിയ വാടക്കാട്ര് ആണ് മനോഹർ അഭിനയിച്ച ആദ്യ ശ്രീലങ്കൻ സിനിമ.
മികച്ച തമിഴ്സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ അവാർഡിന് ഈ ചിത്രം അർഹമായി. 1977ൽ അവൾ എനക്കേ സ്വന്തം എന്ന ചിത്രത്തിനുവേണ്ടി മനോഹറിന്റെ ‘സുരാംഗനി’ എന്ന ഗാനം ഇളയരാജ തമിഴിലേക്കു മൊഴിമാറ്റിയിരുന്നു. മലേഷ്യവാസുദേവനും രേണുകയുമായിരുന്നു ഗായകർ. പിന്നീട് ഈ ഗാനം 1978 ൽ പരമാത്മ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി ആശ ബോസ്ലെ ആലപിച്ചു. വിദേശരാജ്യങ്ങളിൽ നിരവധി സംഗീതപരിപാടികളും മനോഹർ അവതരിപ്പിച്ചിട്ടുണ്ട്.