ജമ്മു: അതിർത്തിയിൽ പാക് വെടിവയ്പും ഷെല്ലാക്രമണവും തുടരുന്നു. ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. രാജ്യാന്തര അതിർത്തിയിലെ പാക് പോസ്റ്റുകളും ആയുധശേഖരങ്ങളും ഇന്ധന ശേഖരവും തകർത്തതായി ബിഎസ്എഫ് ഇന്നലെ അറിയിച്ചു. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലെ സിവിലിയൻ പ്രദേശങ്ങളിലുമാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്നത്.
രാജ്യാന്തര അതിർത്തി ്രദേശമായ പർഗ്വാൾ, മർഹ്, ആർഎസ് പുര, അർനിയ, മരഗാർഹ് ജില്ലകളിലാണ് പാക് ആക്രമണം ശക്തമായി തുടരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭവാനി, കരാലി, സൈദ്, നുന്പ്, ഷേർ മക്രി എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അതിർത്തി പ്രദേശങ്ങളിലെ സ്കൂളുകൾ ഇന്നലെയും അടഞ്ഞുതന്നെ കിടന്നു.
രാജ്യാന്തര അതിർത്തി ്രദേശമായ പർഗ്വാൾ, മർഹ്, ആർഎസ് പുര, അർനിയ, മരഗാർഹ് ജില്ലകളിലാണ് പാക് ആക്രമണം ശക്തമായി തുടരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭവാനി, കരാലി, സൈദ്, നുന്പ്, ഷേർ മക്രി എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അതിർത്തി പ്രദേശങ്ങളിലെ സ്കൂളുകൾ ഇന്നലെയും അടഞ്ഞുതന്നെ കിടന്നു.