ആർഎസ് പുര (ജമ്മു): സുരക്ഷ ഉറപ്പാക്കിയാൽ താമസസ്ഥലങ്ങളിലേക്കു മടങ്ങിപ്പോകാമെന്നു ജമ്മു-കാഷ്മീരിലെ അതിർത്തിഗ്രാമങ്ങളിൽനിന്നുള്ള ആയിരങ്ങൾ. പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെത്തുടർന്ന് നിരവധിയാളുകളാണ് സംസ്ഥാനസർക്കാർ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നത്. സുരക്ഷിത മേഖലകളിൽ വീടുവയ്ക്കാനുള്ള സൗകര്യവും ഷെൽ ആക്രമണത്തെ ചെറുക്കുന്ന ഭൂഗർഭ അറകളും നിർമിച്ചുനൽകിയാൽ മടങ്ങിപ്പോകാൻ തയാറാണെന്നാണ് ഇവരിൽ ഭൂരിഭാഗവും പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കുശേഷം ജമ്മു, കഠ്വ, സാംബ തുടങ്ങിയ അഞ്ചുജില്ലകളിലെ ഇന്ത്യൻ ഗ്രാമങ്ങളിലേക്കു പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ 12 പേരാണു മരിച്ചത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെയാണിത്. അന്പതിലേറെപ്പേർക്കു പരിക്കേറ്റു. അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാക് സൈന്യം നടക്കുന്ന ആക്രമണത്തിന്റെ ഭീകരത ഈ കണക്കുകളിൽ വ്യക്തമാണ്. നിയന്ത്രണരേഖയോടും അന്താരാഷ് ട്ര അതിർത്തിക്കു സമീപവുമുള്ള ഗ്രാമവാസികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
അതിർത്തിയിലെ ഗ്രാമവാസികളുടെ രക്ഷയ്ക്കായി 415.73 കോടിരൂപ മുടക്കി 14,460 ഭൂഗർഭ അറകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. അധികാരത്തിലെത്തിയാൽ അതിർത്തിഗ്രാമങ്ങളിലുള്ളവർക്ക് സുരക്ഷിതമേഖലകളിൽ വീട് നിർമിക്കാൻ സ്ഥലം അനുവദിക്കാമെന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നതുമാണ്.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കുശേഷം ജമ്മു, കഠ്വ, സാംബ തുടങ്ങിയ അഞ്ചുജില്ലകളിലെ ഇന്ത്യൻ ഗ്രാമങ്ങളിലേക്കു പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ 12 പേരാണു മരിച്ചത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെയാണിത്. അന്പതിലേറെപ്പേർക്കു പരിക്കേറ്റു. അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാക് സൈന്യം നടക്കുന്ന ആക്രമണത്തിന്റെ ഭീകരത ഈ കണക്കുകളിൽ വ്യക്തമാണ്. നിയന്ത്രണരേഖയോടും അന്താരാഷ് ട്ര അതിർത്തിക്കു സമീപവുമുള്ള ഗ്രാമവാസികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
അതിർത്തിയിലെ ഗ്രാമവാസികളുടെ രക്ഷയ്ക്കായി 415.73 കോടിരൂപ മുടക്കി 14,460 ഭൂഗർഭ അറകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. അധികാരത്തിലെത്തിയാൽ അതിർത്തിഗ്രാമങ്ങളിലുള്ളവർക്ക് സുരക്ഷിതമേഖലകളിൽ വീട് നിർമിക്കാൻ സ്ഥലം അനുവദിക്കാമെന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നതുമാണ്.