ലണ്ടൻ: സോഷ്യൽ മീഡിയയുടെയും സാങ്കേതിവിദ്യയുടെയും അമിത ഉപയോഗം ജീവിതവിജയം നേടിത്തരില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. തനിക്കു മക്കളില്ലെന്നും ഉള്ള ഒരു സഹോദരീപുത്രന് ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ ഒരു സ്കൂൾ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആപ്പിൾ കന്പനി മേധാവി.
ആപ്പിളിന്റെ ഉത്പന്നമായ ഐഫോൺ കുട്ടികളിലും മുതിർന്നവരിലും സൃഷ്ടിക്കുന്ന ആസക്തി സംബന്ധിച്ച് ചർച്ചകൾ സജീവമായ സമയത്താണ് ടിം കുക്ക് ഇതു പറഞ്ഞിരിക്കുന്നത്.
ടെക്നോളജിയുടെ അമിതോപയോഗത്തിൽ വിശ്വസിക്കുന്നയാളല്ല ഞാൻ. എല്ലാത്തരം വിദ്യാഭ്യാസത്തിനും ടെക്നോളജി സഹായകമല്ല. സാഹിത്യം പഠിക്കുന്നവർക്ക് ടെക്നോളജികൊണ്ട് കാര്യമായ പ്രയോജനമില്ല. ക്ലാസ് മുറികളിൽ ഐപാഡ് ഉപയോഗിക്കുന്നത് അനുചിതമാണ്.
എനിക്കു മക്കളില്ല. മരുമകനുണ്ട്. അവന് ഞാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ അടക്കമുള്ളത് താൻ അനുവദിച്ചിട്ടില്ലെന്ന് ടിം കുക്ക് പറഞ്ഞു.
കുട്ടികളിലെ ഐഫോൺ അഡിക്ഷൻ ഇല്ലാതാക്കാൻ നടപടി എടുക്കണമെന്ന് ആപ്പിളിന്റെ ഓഹരിയുടമകൾ ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ ഫോൺ ഉപയോഗം മാതാപിതാക്കൾക്കു നിയന്ത്രിക്കാനുള്ള സൗകര്യം ഫോണിൽ വർധിപ്പിക്കുമെന്നാണ് കന്പനി പ്രതികരിച്ചത്.
അതേസമയം ആപ്പിളിന്റെ ഉത്പന്നങ്ങൾക്കു വിപണിയിൽ ജനപ്രീതി കൂടിവരുകയാണ്. അടുത്ത അഞ്ചു വർഷം അമേരിക്കൻ വിപണിയിൽ വലിയ നിക്ഷേപം നടത്തുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
ആപ്പിളിന്റെ ഉത്പന്നമായ ഐഫോൺ കുട്ടികളിലും മുതിർന്നവരിലും സൃഷ്ടിക്കുന്ന ആസക്തി സംബന്ധിച്ച് ചർച്ചകൾ സജീവമായ സമയത്താണ് ടിം കുക്ക് ഇതു പറഞ്ഞിരിക്കുന്നത്.
ടെക്നോളജിയുടെ അമിതോപയോഗത്തിൽ വിശ്വസിക്കുന്നയാളല്ല ഞാൻ. എല്ലാത്തരം വിദ്യാഭ്യാസത്തിനും ടെക്നോളജി സഹായകമല്ല. സാഹിത്യം പഠിക്കുന്നവർക്ക് ടെക്നോളജികൊണ്ട് കാര്യമായ പ്രയോജനമില്ല. ക്ലാസ് മുറികളിൽ ഐപാഡ് ഉപയോഗിക്കുന്നത് അനുചിതമാണ്.
എനിക്കു മക്കളില്ല. മരുമകനുണ്ട്. അവന് ഞാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ അടക്കമുള്ളത് താൻ അനുവദിച്ചിട്ടില്ലെന്ന് ടിം കുക്ക് പറഞ്ഞു.
കുട്ടികളിലെ ഐഫോൺ അഡിക്ഷൻ ഇല്ലാതാക്കാൻ നടപടി എടുക്കണമെന്ന് ആപ്പിളിന്റെ ഓഹരിയുടമകൾ ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ ഫോൺ ഉപയോഗം മാതാപിതാക്കൾക്കു നിയന്ത്രിക്കാനുള്ള സൗകര്യം ഫോണിൽ വർധിപ്പിക്കുമെന്നാണ് കന്പനി പ്രതികരിച്ചത്.
അതേസമയം ആപ്പിളിന്റെ ഉത്പന്നങ്ങൾക്കു വിപണിയിൽ ജനപ്രീതി കൂടിവരുകയാണ്. അടുത്ത അഞ്ചു വർഷം അമേരിക്കൻ വിപണിയിൽ വലിയ നിക്ഷേപം നടത്തുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്.