പെഷവാർ: പാക്കിസ്ഥാനിലെ ഛർസാദയിലെ ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ സരീർഖാനെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വെടിവച്ചുകൊന്നു. ഫാഹിം അഷ്റഫ് എന്ന വിദ്യാർഥിയെ തോക്ക് സഹിതം പോലീസ് കസ്റ്റഡിയിലെടത്തു.
മതനിന്ദാക്കറ്റം ആരോപിച്ചാണു പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്നാണു വിദ്യാർഥിയുടെ വാദം. എന്നാൽ മതനിന്ദാക്കുറ്റം സംബന്ധിച്ചു പ്രിൻസിപ്പലിനെതിരേ തെളിവില്ലെന്നു പോലീസ് മേധാവി അഫ്രീഡി പറഞ്ഞു.
ഒരു മതഗ്രൂപ്പ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ലാസ് കട്ടു ചെയ്ത വിദ്യാർഥിക്കു ഹാജർ നൽകാൻ പ്രിൻസിപ്പൽ തയാറാവാത്തതാണു വിദ്യാർഥിയുടെ വിരോധത്തിനു കാരണമെന്നു കോളജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
മതനിന്ദാക്കറ്റം ആരോപിച്ചാണു പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്നാണു വിദ്യാർഥിയുടെ വാദം. എന്നാൽ മതനിന്ദാക്കുറ്റം സംബന്ധിച്ചു പ്രിൻസിപ്പലിനെതിരേ തെളിവില്ലെന്നു പോലീസ് മേധാവി അഫ്രീഡി പറഞ്ഞു.
ഒരു മതഗ്രൂപ്പ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ലാസ് കട്ടു ചെയ്ത വിദ്യാർഥിക്കു ഹാജർ നൽകാൻ പ്രിൻസിപ്പൽ തയാറാവാത്തതാണു വിദ്യാർഥിയുടെ വിരോധത്തിനു കാരണമെന്നു കോളജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.