ന്യൂഡൽഹി: കോണ്‍ഗ്രസിനോടുള്ള തെരഞ്ഞെടുപ്പു സമീപനം സംബന്ധിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പാർട്ടി കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി. ഇതു സംബന്ധിച്ചു പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖയും യെച്ചൂരിയുടെ രേഖയും ഇന്നലെ അവസാനിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വോട്ടിനിട്ടപ്പോൾ യെച്ചൂരി പിന്തള്ളപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ട എന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണു കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
കേന്ദ്ര കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചു. യെച്ചൂരിക്കൊപ്പം നിന്നത് 31 പേർ മാത്രമാണ്. യെച്ചൂരിയുടെ നിലപാടിനോട് ആഭിമുഖ്യമുള്ള ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റിന്റെ തിരക്കുകൾ എന്നു വിശദീകരിച്ചു വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. സിപിഎമ്മിന്റെ ചരിത്രത്തിൽ അസാധാരണമാണു പാർട്ടി ജനറൽ സെക്രട്ടറിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളുന്നത്.
കരട് രേഖയെച്ചൊല്ലി ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾക്കിടെ സമവായം ഉണ്ടാക്കുന്നതിനായി ശനിയാഴ്ച രാത്രി പോളിറ്റ് ബ്യൂറോ ചേർന്നെങ്കിലും ഒത്തുതീർപ്പു ഫോർമുല ഉണ്ടായില്ല. അതിനിടെ, യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി പോളിറ്റ് ബ്യൂറോ വിലക്കി.
22-ാം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ ഭേദഗതികൾ കൂട്ടിച്ചേർത്ത് അംഗീകാരം നൽകി എന്നാണു സിപിഎം കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചത്. പാർട്ടി കോണ്‍ഗ്രസ് ചേരുന്നതിനു രണ്ടു മാസം മുമ്പ് കരട് പ്രമേയം ചർച്ചയ്ക്കായി വിതരണം ചെയ്യുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രീയ അടവുനയം സംബന്ധിച്ചു പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ഭാഗമാണ് പാർട്ടി കോണ്‍ഗ്രസ് പരിഗണനയ്ക്കെടുക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുന്നത്. രാഷ്ട്രീയ നയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതു പാർട്ടി കോണ്‍ഗ്രസിലാണ്.
കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെങ്കിലും ബിജെപിയെ താഴെയിറക്കാൻ ധാരണയുണ്ടാക്കാനുള്ള സാധ്യതകൾ തുറന്നിടണം എന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. എന്നാൽ, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെ ന്നാണു കാരാട്ട് വിഭാഗം വാദിച്ചത്.
യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയെങ്കിലും തർക്കം പാർട്ടി കോണ്‍ഗ്രസിലേക്കും പടരും. കരട് രാഷ്ട്രീയ പ്രമേയത്തിനു ഭേദഗതി യെച്ചൂരി വിഭാഗം പാർട്ടി കോണ്‍ഗ്രസിലും കൊണ്ടുവന്നേക്കാം.
വോട്ടെടുപ്പ് വേണ്ടെന്നും ഇരുരേഖകളും പാർട്ടി കോണ്‍ഗ്രസിനു വിടാമെന്നുമുള്ള നിർദേശം പശ്ചിമബംഗാൾ ഘടകം മുന്നോട്ടുവച്ചിരുന്നു. വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു യെച്ചൂരിക്കും. എന്നാൽ, കേരള ഘടകം ഉൾപ്പെടെ കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിച്ച പ്രകാശ് കാരാട്ട് പക്ഷം രണ്ടു രേഖകൾ വേണ്ട, ഏതു രേഖ വേണമെന്നു വോട്ടിനിട്ടു തീരുമാനിക്കാം എന്ന നിലപാടിൽ ഉറച്ചുനിന്നു.
രണ്ടു ദിവസം നടന്ന കേന്ദ്ര കമ്മിറ്റി ചർച്ചയിൽ ആകെ 63 പേർ സംസാരിച്ചു. പശ്ചിമബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക, ജമ്മു കാഷ്മീർ എന്നീ സംസ്ഥാനങ്ങളുടെ പിന്തുണയും യെച്ചൂരിക്കുണ്ടായിരുന്നു. തമിഴ്നാട്ടിൽനിന്നു വിഷയത്തിലിടപെട്ടു സംസാരിച്ചവരിൽ അഞ്ചു പേരിൽ മൂന്നുപേർ യെച്ചൂരിയുടെ നിലപാടിനൊപ്പമായിരുന്നു. ഒരാളൊഴികെ കേരളത്തിൽനിന്നുള്ളവരെല്ലാം പ്രകാശ് കാരാട്ടിനൊപ്പം നിന്നപ്പോൾ തോമസ് ഐസക് മാത്രം യെച്ചൂരിക്കൊപ്പം ചേർന്നു.
സെബി മാത്യു
കേന്ദ്ര കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചു. യെച്ചൂരിക്കൊപ്പം നിന്നത് 31 പേർ മാത്രമാണ്. യെച്ചൂരിയുടെ നിലപാടിനോട് ആഭിമുഖ്യമുള്ള ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റിന്റെ തിരക്കുകൾ എന്നു വിശദീകരിച്ചു വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. സിപിഎമ്മിന്റെ ചരിത്രത്തിൽ അസാധാരണമാണു പാർട്ടി ജനറൽ സെക്രട്ടറിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളുന്നത്.
കരട് രേഖയെച്ചൊല്ലി ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾക്കിടെ സമവായം ഉണ്ടാക്കുന്നതിനായി ശനിയാഴ്ച രാത്രി പോളിറ്റ് ബ്യൂറോ ചേർന്നെങ്കിലും ഒത്തുതീർപ്പു ഫോർമുല ഉണ്ടായില്ല. അതിനിടെ, യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി പോളിറ്റ് ബ്യൂറോ വിലക്കി.
22-ാം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ ഭേദഗതികൾ കൂട്ടിച്ചേർത്ത് അംഗീകാരം നൽകി എന്നാണു സിപിഎം കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചത്. പാർട്ടി കോണ്‍ഗ്രസ് ചേരുന്നതിനു രണ്ടു മാസം മുമ്പ് കരട് പ്രമേയം ചർച്ചയ്ക്കായി വിതരണം ചെയ്യുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രീയ അടവുനയം സംബന്ധിച്ചു പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ഭാഗമാണ് പാർട്ടി കോണ്‍ഗ്രസ് പരിഗണനയ്ക്കെടുക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുന്നത്. രാഷ്ട്രീയ നയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതു പാർട്ടി കോണ്‍ഗ്രസിലാണ്.
കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെങ്കിലും ബിജെപിയെ താഴെയിറക്കാൻ ധാരണയുണ്ടാക്കാനുള്ള സാധ്യതകൾ തുറന്നിടണം എന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. എന്നാൽ, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെ ന്നാണു കാരാട്ട് വിഭാഗം വാദിച്ചത്.
യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയെങ്കിലും തർക്കം പാർട്ടി കോണ്‍ഗ്രസിലേക്കും പടരും. കരട് രാഷ്ട്രീയ പ്രമേയത്തിനു ഭേദഗതി യെച്ചൂരി വിഭാഗം പാർട്ടി കോണ്‍ഗ്രസിലും കൊണ്ടുവന്നേക്കാം.
വോട്ടെടുപ്പ് വേണ്ടെന്നും ഇരുരേഖകളും പാർട്ടി കോണ്‍ഗ്രസിനു വിടാമെന്നുമുള്ള നിർദേശം പശ്ചിമബംഗാൾ ഘടകം മുന്നോട്ടുവച്ചിരുന്നു. വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു യെച്ചൂരിക്കും. എന്നാൽ, കേരള ഘടകം ഉൾപ്പെടെ കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിച്ച പ്രകാശ് കാരാട്ട് പക്ഷം രണ്ടു രേഖകൾ വേണ്ട, ഏതു രേഖ വേണമെന്നു വോട്ടിനിട്ടു തീരുമാനിക്കാം എന്ന നിലപാടിൽ ഉറച്ചുനിന്നു.
രണ്ടു ദിവസം നടന്ന കേന്ദ്ര കമ്മിറ്റി ചർച്ചയിൽ ആകെ 63 പേർ സംസാരിച്ചു. പശ്ചിമബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക, ജമ്മു കാഷ്മീർ എന്നീ സംസ്ഥാനങ്ങളുടെ പിന്തുണയും യെച്ചൂരിക്കുണ്ടായിരുന്നു. തമിഴ്നാട്ടിൽനിന്നു വിഷയത്തിലിടപെട്ടു സംസാരിച്ചവരിൽ അഞ്ചു പേരിൽ മൂന്നുപേർ യെച്ചൂരിയുടെ നിലപാടിനൊപ്പമായിരുന്നു. ഒരാളൊഴികെ കേരളത്തിൽനിന്നുള്ളവരെല്ലാം പ്രകാശ് കാരാട്ടിനൊപ്പം നിന്നപ്പോൾ തോമസ് ഐസക് മാത്രം യെച്ചൂരിക്കൊപ്പം ചേർന്നു.
സെബി മാത്യു