ജമ്മു: അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ജവാൻ മരിച്ചു. സിപ്പോയി സി.കെ. റോയി ആണു ശനിയാഴ്ച രാത്രി മരണത്തിനു കീഴടങ്ങിയത്. പൂഞ്ചിലെ മാൻകോട്ട് സെക്ടറിലുണ്ടായ ആക്രമണത്തിലാണു റോയിക്കു പരിക്കേറ്റത്.
ഇതോടെ വ്യാഴാഴ്ചയ്ക്കു ശേഷം അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇതിൽ മൂന്നു കരസേനാ ജവാന്മാരും രണ്ടു ബിഎസ്എഫുകാരും ആറു നാട്ടുകാരും ഉൾപ്പെടുന്നു. ജമ്മു, കഠുവ, സാംബ, പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക് ആക്രമണം. തുടർച്ചയായ നാലാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തി. നൗഷേര, രജൗരി, അഖ്നൂർ സെക്ടറുകളിൽ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഇതോടെ വ്യാഴാഴ്ചയ്ക്കു ശേഷം അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇതിൽ മൂന്നു കരസേനാ ജവാന്മാരും രണ്ടു ബിഎസ്എഫുകാരും ആറു നാട്ടുകാരും ഉൾപ്പെടുന്നു. ജമ്മു, കഠുവ, സാംബ, പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക് ആക്രമണം. തുടർച്ചയായ നാലാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തി. നൗഷേര, രജൗരി, അഖ്നൂർ സെക്ടറുകളിൽ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.