ശ്രീനഗർ: പാക് സേനയുടെ സഹായത്തോടെ തീവ്രവാദികൾ നുഴഞ്ഞുകയാറാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിപ്പു നല്‍കിയതിനെത്തുടർന്ന് ജമ്മുകാഷ്മീർ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. മൂന്ന്- നാല് പേരുൾപ്പെടുന്ന സംഘം ഇന്ത്യയിലേക്കു കടക്കാൻ തയാറായി പാക് ഗ്രാമത്തിൽ നിൽക്കുന്നു.
പാക് ചാരസംഘടനയായ ഐഎസ്ഐ ആണ് നുഴഞ്ഞുകയറ്റത്തിനു സഹായങ്ങൾ നല്‍കുന്നതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇവർക്ക് ഇന്ത്യയിലേക്കു കടക്കാൻ അവസരമൊരുക്കാനാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ ഷെല്ലിംഗ് നടത്തുന്നതെന്ന് ജമ്മു സോൺ ഐജി എസ്.ഡി. സിംഗ് ജംവാൾ പറഞ്ഞു.
പാക് ചാരസംഘടനയായ ഐഎസ്ഐ ആണ് നുഴഞ്ഞുകയറ്റത്തിനു സഹായങ്ങൾ നല്‍കുന്നതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇവർക്ക് ഇന്ത്യയിലേക്കു കടക്കാൻ അവസരമൊരുക്കാനാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ ഷെല്ലിംഗ് നടത്തുന്നതെന്ന് ജമ്മു സോൺ ഐജി എസ്.ഡി. സിംഗ് ജംവാൾ പറഞ്ഞു.