അഹമ്മദാബാദ്: പശുവിന്റെ സാന്പത്തികപ്രാധാന്യം ബോധ്യപ്പെടുത്താനും പശുപാലനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഗുജറാത്തിൽ ‘പശു ടൂറിസം’ ആരംഭിച്ചു. ഗുജറാത്ത് സ്റ്റേറ്റ് ഗോസേവാ ആയോഗ് ആണു പദ്ധതി നടപ്പാക്കുന്നത്.
പശുവിനെ പാലിക്കേണ്ടതെങ്ങനെ, ഗോമൂത്രവും ചാണകവും ഉപയോഗിച്ച് എങ്ങനെ ഉത്പന്നങ്ങളുണ്ടാക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് രണ്ടു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാം. മികച്ച പശുപാലന കേന്ദ്രങ്ങളിലായിരിക്കും പരിപാടികൾ.
പശുവിന്റെ മതപരമായ പ്രാധാന്യവും സാന്പത്തിക പ്രാധാന്യവും യോജിപ്പിച്ചുകൊണ്ടുള്ള പരിപാടിയാണിതെന്ന് ഗോസേവാ ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ വാർത്താ ഏജൻസിയോടു പറഞ്ഞു.
ഗോമൂത്രത്തിന് ഔഷധഗുണമുണ്ട്. അണുനാശിനിയായും ഉപയോഗിക്കാം. ഗോമൂത്രം ശുദ്ധീകരിച്ച് ഓർഗാനിക് ഫിനൈലും സോപ്പും ഉണ്ടാക്കാം. ചാണകത്തിൽനിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കാം. വളമായും ഉപയോഗിക്കാമെന്ന് കതിരിയ പറഞ്ഞു.
പശുപാലനത്തിനായി മറ്റു പല പദ്ധതികളും ഗോസേവാ ആയോഗ് പരിഗണിക്കുന്നുണ്ട്. ജയിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പശുപാലന കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ഇതിലൊന്ന്.
അഹമ്മദാബാദ്, രാജ്കോട്ട്, ഭുജ് ജയിലുകളിൽ ഇപ്പോൾ തന്നെ പശുപാലന കേന്ദ്രങ്ങളുണ്ട്.
പശുവിനെ പാലിക്കേണ്ടതെങ്ങനെ, ഗോമൂത്രവും ചാണകവും ഉപയോഗിച്ച് എങ്ങനെ ഉത്പന്നങ്ങളുണ്ടാക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് രണ്ടു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാം. മികച്ച പശുപാലന കേന്ദ്രങ്ങളിലായിരിക്കും പരിപാടികൾ.
പശുവിന്റെ മതപരമായ പ്രാധാന്യവും സാന്പത്തിക പ്രാധാന്യവും യോജിപ്പിച്ചുകൊണ്ടുള്ള പരിപാടിയാണിതെന്ന് ഗോസേവാ ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ വാർത്താ ഏജൻസിയോടു പറഞ്ഞു.
ഗോമൂത്രത്തിന് ഔഷധഗുണമുണ്ട്. അണുനാശിനിയായും ഉപയോഗിക്കാം. ഗോമൂത്രം ശുദ്ധീകരിച്ച് ഓർഗാനിക് ഫിനൈലും സോപ്പും ഉണ്ടാക്കാം. ചാണകത്തിൽനിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കാം. വളമായും ഉപയോഗിക്കാമെന്ന് കതിരിയ പറഞ്ഞു.
പശുപാലനത്തിനായി മറ്റു പല പദ്ധതികളും ഗോസേവാ ആയോഗ് പരിഗണിക്കുന്നുണ്ട്. ജയിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പശുപാലന കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ഇതിലൊന്ന്.
അഹമ്മദാബാദ്, രാജ്കോട്ട്, ഭുജ് ജയിലുകളിൽ ഇപ്പോൾ തന്നെ പശുപാലന കേന്ദ്രങ്ങളുണ്ട്.