കാൺപുർ: കക്ഷിയെ പിടിക്കാൻ അഭിഭാഷകർ നടത്തിയ മത്സരത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. ഗ്വാൽടോളിയിൽ കക്ഷിക്കായി പരസ്പരം മത്സരിച്ച അഭിഭാഷകരിൽ ഒരാളെ മറ്റെയാൾ വെടിവച്ചു കൊലപ്പെടുത്തി. സുനിൽ ശർമ (36) നെയാണ് മോഹിത് (32) കൊലപ്പെടുത്തിയത്. മോഹിതിനെയും ഭാര്യയെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
ഗുരുതരമായി പരിക്കേറ്റ മോഹിതിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ പക്കൽ എത്തുന്നവർക്കു ഫീസ് കുറച്ചു നല്കുമെന്ന് വാഗ്ദാനം നടത്തിയാണ് ഇരുവരും കക്ഷികളെ ആകർഷിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ മോഹിതിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ പക്കൽ എത്തുന്നവർക്കു ഫീസ് കുറച്ചു നല്കുമെന്ന് വാഗ്ദാനം നടത്തിയാണ് ഇരുവരും കക്ഷികളെ ആകർഷിച്ചിരുന്നത്.