കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ആഡംബര ഹോട്ടലായ ഇന്റർകോണ്ടിനന്റലിൽ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ 14 വിദേശികളും നാല് അഫ്ഗാൻകാരും കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയവക്താവ് അറിയിച്ചു. കൊല്ലപ്പെട്ട വിദേശികളിൽ 11 പേർ സ്വകാര്യ അഫ്ഗാൻ വിമാനക്കന്പനിയായ കാം എയറിന്റെ ജീവനക്കാരാണ്. ഇതേസമയം, 40 പേർ കൊല്ലപ്പെട്ടതായി ഫോ ക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ ഇ-മെയിൽ അയച്ചു.
13 മണിക്കൂർ നീണ്ട പോരാട്ടത്തിൽ ആക്രമണം നടത്തിയ നാലു ഭീകരരെയും സുരക്ഷാസേന വകവരുത്തി. ഭീകരർ ബന്ദികളാക്കിയിരുന്ന 40 വിദേശികളടക്കം 150 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രി ഹോട്ടലിൽ കടന്ന ഭീകരർ, അത്താഴവിരുന്നിൽ പങ്കെടുക്കുകയായിരുന്നവരെ ആദ്യം ആക്രമിച്ചു. തുടർന്ന് മുറികളിൽ കടന്ന് ആളുകളെ ബന്ദിയാക്കി. ആറുനില ഹോട്ടലിന്റെ ബാൽക്കണിയിലൂടെ ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി പലരും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.
അഫ്ഗാൻ കമാൻഡോകൾ ഹെലികോപ്റ്ററിൽ ഹോട്ടലിന്റെ മുകളിലിറങ്ങി ഭീകരരെ പോരാട്ടത്തിൽ വധിക്കുകയായിരുന്നു. തോക്കും ഗ്രനേഡുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്.
ഹോട്ടലിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല. ഞായാറാഴ്ച നിശ്ചയിച്ചിരുന്ന ഐടി കോൺഫറൻസിൽ പങ്കെടുക്കാനെത്തിയവർ ഹോട്ടലിൽ ഉണ്ടായിരുന്നു.
വിദേശികൾ സന്ദർശിക്കുന്ന ഹോട്ടലുകളിലും മറ്റിടങ്ങളിലും ഈ ദിവസങ്ങളിൽ ഭീകരാക്രമണം നടന്നേക്കാമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ഏജൻസികൾ നല്കിയിരുന്നു.
വിവാഹങ്ങളും കോൺഫറൻസുകളും രാഷ്്ട്രീയ യോഗങ്ങളും പതിവായി നടക്കുന്ന ഹോട്ടലാണിത്. 1960 മുതൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഇതാദ്യമായിട്ടല്ല ഭീകരാക്രമണത്തിന് ഇരയാകുന്നത്. 2011ൽ താലിബാൻ നടത്തിയ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.
ബാൾക്കിലും ഹെരാത്തിലും താലിബാൻ ആക്രമണം
ഇന്നലെ അഫ്ഗാനിസ്ഥാനിൽ രണ്ടു ഭീകരാക്രമണങ്ങൾകൂടി നടന്നു. വടക്കുപടിഞ്ഞാറുള്ള ബാൾക് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ താലിബാൻ ഭീകരർ രാത്രി വീടുകൾതോറും കയറിയിറങ്ങി പോലീസുകാരെ വേട്ടയാടി. കുറഞ്ഞത് 18 ഓഫീസർമാർ കൊല്ലപ്പെട്ടു. ഹെരാത്തിൽ താലിബാൻ റോഡിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടി എട്ടു സിവിലിയന്മാരും കൊല്ലപ്പെട്ടു.
13 മണിക്കൂർ നീണ്ട പോരാട്ടത്തിൽ ആക്രമണം നടത്തിയ നാലു ഭീകരരെയും സുരക്ഷാസേന വകവരുത്തി. ഭീകരർ ബന്ദികളാക്കിയിരുന്ന 40 വിദേശികളടക്കം 150 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രി ഹോട്ടലിൽ കടന്ന ഭീകരർ, അത്താഴവിരുന്നിൽ പങ്കെടുക്കുകയായിരുന്നവരെ ആദ്യം ആക്രമിച്ചു. തുടർന്ന് മുറികളിൽ കടന്ന് ആളുകളെ ബന്ദിയാക്കി. ആറുനില ഹോട്ടലിന്റെ ബാൽക്കണിയിലൂടെ ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി പലരും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.
അഫ്ഗാൻ കമാൻഡോകൾ ഹെലികോപ്റ്ററിൽ ഹോട്ടലിന്റെ മുകളിലിറങ്ങി ഭീകരരെ പോരാട്ടത്തിൽ വധിക്കുകയായിരുന്നു. തോക്കും ഗ്രനേഡുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്.
ഹോട്ടലിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല. ഞായാറാഴ്ച നിശ്ചയിച്ചിരുന്ന ഐടി കോൺഫറൻസിൽ പങ്കെടുക്കാനെത്തിയവർ ഹോട്ടലിൽ ഉണ്ടായിരുന്നു.
വിദേശികൾ സന്ദർശിക്കുന്ന ഹോട്ടലുകളിലും മറ്റിടങ്ങളിലും ഈ ദിവസങ്ങളിൽ ഭീകരാക്രമണം നടന്നേക്കാമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ഏജൻസികൾ നല്കിയിരുന്നു.
വിവാഹങ്ങളും കോൺഫറൻസുകളും രാഷ്്ട്രീയ യോഗങ്ങളും പതിവായി നടക്കുന്ന ഹോട്ടലാണിത്. 1960 മുതൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഇതാദ്യമായിട്ടല്ല ഭീകരാക്രമണത്തിന് ഇരയാകുന്നത്. 2011ൽ താലിബാൻ നടത്തിയ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.
ബാൾക്കിലും ഹെരാത്തിലും താലിബാൻ ആക്രമണം
ഇന്നലെ അഫ്ഗാനിസ്ഥാനിൽ രണ്ടു ഭീകരാക്രമണങ്ങൾകൂടി നടന്നു. വടക്കുപടിഞ്ഞാറുള്ള ബാൾക് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ താലിബാൻ ഭീകരർ രാത്രി വീടുകൾതോറും കയറിയിറങ്ങി പോലീസുകാരെ വേട്ടയാടി. കുറഞ്ഞത് 18 ഓഫീസർമാർ കൊല്ലപ്പെട്ടു. ഹെരാത്തിൽ താലിബാൻ റോഡിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടി എട്ടു സിവിലിയന്മാരും കൊല്ലപ്പെട്ടു.