ലാഹോർ: ഏഴു വയസുകാരി സയിനബിനെ ബലാത്കാരം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പഞ്ചാബ് പോലീസ് മേധാവിക്കു സുപ്രീംകോടതി കർശനനിർദേശം നൽകി.
ലാഹോറിൽനിന്ന് അന്പതു കിലോമീറ്റർ അകലെയുള്ള കസൂറിലെ വീട്ടിൽനിന്നു ജനുവരി നാലിനാണു സയിനബിനെ ആരോ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം ചപ്പുകൂനയിൽ കാണപ്പെടുകയായിരുന്നു. ബലാത്കാരത്തിനുശേഷം അക്രമി പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു. സയിനബിന്റെ കൊലപാതകവാർത്ത പുറത്തുവന്നതിനെത്തുടർന്നു പാക്കിസ്ഥാനിൽ പലേടത്തും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി.
വാർത്തയെത്തുടർന്നു സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഇന്നലെ ലാഹോർ രജിസ്ട്രിയിൽ ചീഫ് ജസ്റ്റീസ് മിയാൻ സാക്വിബ് നിസാറിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി സ്പെഷൽ ബഞ്ച് കേസ് കേട്ടു. ഇതിനകം 800 പേരുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇപ്പോഴത്തെ രീതിയിൽ പോയാൽ രണ്ടരക്കോടി ജനങ്ങളുടെയും ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരുമെന്നു പറഞ്ഞ കോടതി ഡിഎൻഎ ടെസ്റ്റിനു പുറമേ മറ്റു മാർഗങ്ങളും കേസ് അന്വേഷണത്തിന് ഉപയോഗിക്കണമെന്നു നിർദേശിച്ചു. ഭീകരവിരുദ്ധ ഡിപ്പാർട്ട്മെന്റ് , ഇന്റലിജൻസ് ബ്യൂറോ, സ്പെഷൽ ബ്രാഞ്ച്, പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസി എന്നിവ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.
കസൂർ മേഖലയിൽ 2015നു ശേഷം ബലാത്കാരം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട മറ്റ് ഏഴു പെൺകുട്ടികളുടെ രക്ഷിതാക്കളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.
ലാഹോറിൽനിന്ന് അന്പതു കിലോമീറ്റർ അകലെയുള്ള കസൂറിലെ വീട്ടിൽനിന്നു ജനുവരി നാലിനാണു സയിനബിനെ ആരോ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം ചപ്പുകൂനയിൽ കാണപ്പെടുകയായിരുന്നു. ബലാത്കാരത്തിനുശേഷം അക്രമി പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു. സയിനബിന്റെ കൊലപാതകവാർത്ത പുറത്തുവന്നതിനെത്തുടർന്നു പാക്കിസ്ഥാനിൽ പലേടത്തും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി.
വാർത്തയെത്തുടർന്നു സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഇന്നലെ ലാഹോർ രജിസ്ട്രിയിൽ ചീഫ് ജസ്റ്റീസ് മിയാൻ സാക്വിബ് നിസാറിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി സ്പെഷൽ ബഞ്ച് കേസ് കേട്ടു. ഇതിനകം 800 പേരുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇപ്പോഴത്തെ രീതിയിൽ പോയാൽ രണ്ടരക്കോടി ജനങ്ങളുടെയും ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരുമെന്നു പറഞ്ഞ കോടതി ഡിഎൻഎ ടെസ്റ്റിനു പുറമേ മറ്റു മാർഗങ്ങളും കേസ് അന്വേഷണത്തിന് ഉപയോഗിക്കണമെന്നു നിർദേശിച്ചു. ഭീകരവിരുദ്ധ ഡിപ്പാർട്ട്മെന്റ് , ഇന്റലിജൻസ് ബ്യൂറോ, സ്പെഷൽ ബ്രാഞ്ച്, പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസി എന്നിവ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.
കസൂർ മേഖലയിൽ 2015നു ശേഷം ബലാത്കാരം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട മറ്റ് ഏഴു പെൺകുട്ടികളുടെ രക്ഷിതാക്കളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.