ന്യൂഡൽഹി: അച്ചടക്ക നടപടിയെടുത്തതിനു പ്രിൻസിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വെടിവച്ചു കൊന്നു. ഹരിയാന യമുനാ നഗറിലെ വിവേകാനന്ദ സ്കൂൾ പ്രിൻസിപ്പൽ ഋതു ഛബ്ര (47) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ 11.40നാണു രാജ്യത്തെ നടുക്കിയസംഭവം. പ്രിൻസിപ്പലിനെ കാണണമെന്നു പറഞ്ഞ് മുറിയിൽ കയറിയ വിദ്യാർഥി നാലു തവണ വെടിവച്ചു. പിതാവിന്റെ തോക്കുമായാ ണു വിദ്യാർഥി വന്നത്. നെഞ്ചിലും വയറ്റിലും തോളിലും വെടിയേറ്റ പ്രിൻസിപ്പലിനെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നുപരിശോധിക്കുമെന്ന് എസ്പി അറിയിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പതിനെട്ടുകാരനായ കൊമേഴ്സ് വിദ്യാർഥിയെ ജീവനക്കാരും രക്ഷാകർത്താക്കളും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സ്കൂളിലെ അധ്യാപക-രക്ഷാകർതൃ യോഗ ദിനമായിരുന്നു ഇന്നലെ. മോശം പെരുമാറ്റം, ഹാജർ കുറവ് തുടങ്ങിയവയ്ക്ക് ടീച്ചർമാരുടെ പരാതിയെത്തുടർന്ന് പ്രിൻസിപ്പൽ സഹപാഠികളുടെ മുന്നിൽ വഴക്കു പറഞ്ഞതും അച്ചടക്ക നടപടിയെടുത്തതുമാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് വിദ്യാർഥി പോലീസിനോടു പറഞ്ഞത്.
സ്വകാര്യ ട്യൂഷന് പോകേണ്ടിയിരുന്ന വിദ്യാർഥി 0.32 ബോർ റിവോൾവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്കൂളിൽ എത്തുകയായിരുന്നു. തടികൊണ്ടുള്ള വീട്ടിലെ അലമാര തകർത്താണു ലൈസൻസുള്ള തോക്കെടുത്തതെന്ന് പോലീസ് കണ്ടെത്തി. യമുനാ നഗറിലെ സന്പന്നരിൽ ഒരാളും ധനകാര്യ സ്ഥാപനത്തിന്റെ ഉടമയുമാണ് പ്രതിയുടെ പിതാവ്.
സ്കൂളിലെത്തിയ വിദ്യാർഥി ആദ്യം പ്രിൻസിപ്പലിന്റെ മുറിയിൽ കയറി ഏതാനും മിനിറ്റ് സംസാരിച്ച ശേഷം പുറത്തിറങ്ങി. പിന്നീട് വീണ്ടും മുറിക്കുള്ളിലേക്ക് കയറി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
കൊലപാതക കേസുകളിൽ അടുത്ത കാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ സ്കൂൾ വിദ്യാർഥിയാണ് യമുനാനഗറിലേത്. ഹരിയാനയിൽ തന്നെ ഡൽഹിക്കടുത്തുള്ള റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ സ്കൂളിലെ മൂത്രപ്പുരയിൽ കഴുത്തറത്ത് കൊന്നതിനു പിന്നാലെയാണ് ഈ സംഭവം.
റയാൻ സ്കൂളിൽ കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂൾ സമയത്ത് നടന്ന കൊലപാതകത്തിൽ സീനിയർ വിദ്യാർഥിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
യുപിയിലെ ലക്നോയിൽ കഴിഞ്ഞ ദിവസം ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസിൽ വിദ്യാർഥിനി കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചതും വലിയ വാർത്തയായിരുന്നു.
ഇന്നലെ രാവിലെ 11.40നാണു രാജ്യത്തെ നടുക്കിയസംഭവം. പ്രിൻസിപ്പലിനെ കാണണമെന്നു പറഞ്ഞ് മുറിയിൽ കയറിയ വിദ്യാർഥി നാലു തവണ വെടിവച്ചു. പിതാവിന്റെ തോക്കുമായാ ണു വിദ്യാർഥി വന്നത്. നെഞ്ചിലും വയറ്റിലും തോളിലും വെടിയേറ്റ പ്രിൻസിപ്പലിനെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നുപരിശോധിക്കുമെന്ന് എസ്പി അറിയിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പതിനെട്ടുകാരനായ കൊമേഴ്സ് വിദ്യാർഥിയെ ജീവനക്കാരും രക്ഷാകർത്താക്കളും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സ്കൂളിലെ അധ്യാപക-രക്ഷാകർതൃ യോഗ ദിനമായിരുന്നു ഇന്നലെ. മോശം പെരുമാറ്റം, ഹാജർ കുറവ് തുടങ്ങിയവയ്ക്ക് ടീച്ചർമാരുടെ പരാതിയെത്തുടർന്ന് പ്രിൻസിപ്പൽ സഹപാഠികളുടെ മുന്നിൽ വഴക്കു പറഞ്ഞതും അച്ചടക്ക നടപടിയെടുത്തതുമാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് വിദ്യാർഥി പോലീസിനോടു പറഞ്ഞത്.
സ്വകാര്യ ട്യൂഷന് പോകേണ്ടിയിരുന്ന വിദ്യാർഥി 0.32 ബോർ റിവോൾവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്കൂളിൽ എത്തുകയായിരുന്നു. തടികൊണ്ടുള്ള വീട്ടിലെ അലമാര തകർത്താണു ലൈസൻസുള്ള തോക്കെടുത്തതെന്ന് പോലീസ് കണ്ടെത്തി. യമുനാ നഗറിലെ സന്പന്നരിൽ ഒരാളും ധനകാര്യ സ്ഥാപനത്തിന്റെ ഉടമയുമാണ് പ്രതിയുടെ പിതാവ്.
സ്കൂളിലെത്തിയ വിദ്യാർഥി ആദ്യം പ്രിൻസിപ്പലിന്റെ മുറിയിൽ കയറി ഏതാനും മിനിറ്റ് സംസാരിച്ച ശേഷം പുറത്തിറങ്ങി. പിന്നീട് വീണ്ടും മുറിക്കുള്ളിലേക്ക് കയറി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
കൊലപാതക കേസുകളിൽ അടുത്ത കാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ സ്കൂൾ വിദ്യാർഥിയാണ് യമുനാനഗറിലേത്. ഹരിയാനയിൽ തന്നെ ഡൽഹിക്കടുത്തുള്ള റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ സ്കൂളിലെ മൂത്രപ്പുരയിൽ കഴുത്തറത്ത് കൊന്നതിനു പിന്നാലെയാണ് ഈ സംഭവം.
റയാൻ സ്കൂളിൽ കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂൾ സമയത്ത് നടന്ന കൊലപാതകത്തിൽ സീനിയർ വിദ്യാർഥിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
യുപിയിലെ ലക്നോയിൽ കഴിഞ്ഞ ദിവസം ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസിൽ വിദ്യാർഥിനി കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചതും വലിയ വാർത്തയായിരുന്നു.