ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി. ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിനെ വിളിച്ചുവരുത്തി തെക്കൻഏഷ്യയുടെയും സാർക്കിന്റെയും ഡയറക്ടർ ജനറലിന്റെ ചുമതലയുള്ള മുഹമ്മദ് ഫൈസൽ പ്രതിഷേധം അറിയിക്കുകയായിരുന്നു.
നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം നടത്തുന്ന വെടിവയ്പിനെ അപലപിക്കുകയും ചെയ്തു. ഈയാഴ്ച നാലാം തവണയാണ് ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ വിളിച്ചുവരുത്തുന്നത്. നിയന്ത്രണരേഖയിലെ ഖുയിരാറ്റ, ബാഗ്സർ, ഖാൻജർ മേഖലകളിൽ ഇന്ത്യൻ സൈന്യം വെടിനിർത്തൽകരാർ ലംഘിച്ചുവെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പറയുന്നു. വെടിവയ്പിൽ 60 കാരൻ മരിച്ചു. ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റുവെന്നുമാണു പാക് വാദം.
നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം നടത്തുന്ന വെടിവയ്പിനെ അപലപിക്കുകയും ചെയ്തു. ഈയാഴ്ച നാലാം തവണയാണ് ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ വിളിച്ചുവരുത്തുന്നത്. നിയന്ത്രണരേഖയിലെ ഖുയിരാറ്റ, ബാഗ്സർ, ഖാൻജർ മേഖലകളിൽ ഇന്ത്യൻ സൈന്യം വെടിനിർത്തൽകരാർ ലംഘിച്ചുവെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പറയുന്നു. വെടിവയ്പിൽ 60 കാരൻ മരിച്ചു. ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റുവെന്നുമാണു പാക് വാദം.