മുസാഫർനഗർ: മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരേയുള്ള ക്രിമിനൽ കേസ് പിൻവലിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ശ്രമം തുടങ്ങി. ബിജെപി നേതാക്കൾക്കെതിരേ തുടരുന്ന ഒന്പതു ക്രിമിനൽകേസുകൾ പിൻവലിക്കാനുള്ള സാധ്യതതേടി നീതിന്യായവകുപ്പ് സ്പെഷൽ സെക്രട്ടറി രാജ് സിംഗ് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നൽകിക്കഴിഞ്ഞു.
യുപി മന്ത്രി സുരേഷ് റാണ, മുൻകേന്ദ്രമന്ത്രി സഞ്ജീവ് ബാൽയാൻ, പാർലമെന്റംഗം ഭരതേന്ദു സിംഗ്, ഉമേഷ് മാലിക് എംഎൽഎ തുടങ്ങിയവരാണ് ഈ കേസുകളിലെ പ്രതിപ്പട്ടികയിലുള്ളത്. പൊതുതാത്പര്യം മുൻനിർത്തി കേസ് പിൻവലിക്കാമോ എന്നതുൾപ്പെടെ പതിമൂന്ന് കാര്യങ്ങളാണു കത്തിൽ ചോദിച്ചിരിക്കുന്നത്. മുസാഫർനഗറിലെ പോലീസ് സൂപ്രണ്ടിനോടും അഭിപ്രായം തേടിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ പേര് കത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും അവർ പ്രതികളായ കേസിന്റെ നന്പർ ഉൾപ്പെടെ കത്തിൽ പറയുന്നുണ്ട്.
2013 ഓഗസ്റ്റിൽ മഹാപഞ്ചായത്ത് ചേർന്ന് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നാണു നേതാക്കൾക്കെതിരേയുള്ള കേസ്. 60 ദിവസത്തോളം നീണ്ട കലാപത്തിൽ 60 പേരാണ് കൊല്ലപ്പെട്ടത്. 40,000 പേർ പലായനം ചെയ്തു.
യുപി മന്ത്രി സുരേഷ് റാണ, മുൻകേന്ദ്രമന്ത്രി സഞ്ജീവ് ബാൽയാൻ, പാർലമെന്റംഗം ഭരതേന്ദു സിംഗ്, ഉമേഷ് മാലിക് എംഎൽഎ തുടങ്ങിയവരാണ് ഈ കേസുകളിലെ പ്രതിപ്പട്ടികയിലുള്ളത്. പൊതുതാത്പര്യം മുൻനിർത്തി കേസ് പിൻവലിക്കാമോ എന്നതുൾപ്പെടെ പതിമൂന്ന് കാര്യങ്ങളാണു കത്തിൽ ചോദിച്ചിരിക്കുന്നത്. മുസാഫർനഗറിലെ പോലീസ് സൂപ്രണ്ടിനോടും അഭിപ്രായം തേടിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ പേര് കത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും അവർ പ്രതികളായ കേസിന്റെ നന്പർ ഉൾപ്പെടെ കത്തിൽ പറയുന്നുണ്ട്.
2013 ഓഗസ്റ്റിൽ മഹാപഞ്ചായത്ത് ചേർന്ന് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നാണു നേതാക്കൾക്കെതിരേയുള്ള കേസ്. 60 ദിവസത്തോളം നീണ്ട കലാപത്തിൽ 60 പേരാണ് കൊല്ലപ്പെട്ടത്. 40,000 പേർ പലായനം ചെയ്തു.