ഡമാസ്കസ്: വടക്കൻ സിറിയയിലെ കുർദിഷ് മേഖലയിൽ തുർക്കിയുടെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം ആരംഭിച്ചു. ആഫ്രിൻ നഗരത്തിൽനിന്നു കുർദിഷ് സൈനികരെ തുരത്തുകയാണു ലക്ഷ്യം. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ സഹായിച്ചതു കുർദിഷ് സൈനികരാണ്. തുർക്കിയുടെ വ്യോമാക്രമണം അമേരിക്കയെ പ്രകോപിപ്പിക്കുമെന്ന് ആശങ്ക പരന്നു.
കുർദുകൾ ഭീകരരാണെന്നും അവർക്ക് എതിരേ കനത്ത ആക്രമണം നടത്തുമെന്നും തുർക്കി വ്യക്തമാക്കി. ആഫ്രിനിൽനിന്ന് നൂറു കിലോമീറ്റർ അകലെയുള്ള മൻബിജ് നഗരത്തിലും ആക്രമണം നടത്തുമെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ഭീഷണി മുഴക്കി. തുർക്കിയുടെ വിമാനങ്ങൾ വെടിവച്ചിടുമെന്നു നേരത്തെ സിറിയൻ ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു.
കുർദുകൾ ഭീകരരാണെന്നും അവർക്ക് എതിരേ കനത്ത ആക്രമണം നടത്തുമെന്നും തുർക്കി വ്യക്തമാക്കി. ആഫ്രിനിൽനിന്ന് നൂറു കിലോമീറ്റർ അകലെയുള്ള മൻബിജ് നഗരത്തിലും ആക്രമണം നടത്തുമെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ഭീഷണി മുഴക്കി. തുർക്കിയുടെ വിമാനങ്ങൾ വെടിവച്ചിടുമെന്നു നേരത്തെ സിറിയൻ ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു.