ചെന്നൈ: ആറ് വർഷത്തിനുശേഷം തമിഴ്നാട്ടിൽ ബസ് യാത്രാനിരക്ക് ഉയർത്തി. സ്വകാര്യ-സർക്കാർ ബസുകളിൽ 20 മുതൽ 54.54 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്.
അപകടങ്ങൾ കുറയ്ക്കാനും നഷ്ടപരിഹാരം നൽകാനുമായി പ്രത്യേകഫണ്ട് രൂപീകരിക്കുമെന്നും ഇതോടൊപ്പം സർക്കാർ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽവരും. സിറ്റി, ഓർഡിനറി, എക്സ്പ്രസ്, ഡീലക്സ്, ബൈപാസ് നോണ്‍സ്റ്റോപ്പ്, അൾട്രാഡീലക്സ്, വോൾവോ ഇനങ്ങളിലെല്ലാം വർധന ബാധകമാണ്.പത്ത് കിലോമീറ്റർ യാത്രയ്ക്ക് അഞ്ചുരൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ ആറുരൂപ നൽകേണ്ടിവരും. വോൾവോയിലെ നിരക്കാണു കുത്തനെ കൂട്ടിയത്. 30 കിലോമീറ്ററിനു 33 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതൽ 51 രൂപയാണു വാങ്ങുക. ടൗണ്ബസുകളുടെ മിനിമം നിരക്ക് മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തി.
അപകടങ്ങൾ കുറയ്ക്കാനും നഷ്ടപരിഹാരം നൽകാനുമായി പ്രത്യേകഫണ്ട് രൂപീകരിക്കുമെന്നും ഇതോടൊപ്പം സർക്കാർ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽവരും. സിറ്റി, ഓർഡിനറി, എക്സ്പ്രസ്, ഡീലക്സ്, ബൈപാസ് നോണ്‍സ്റ്റോപ്പ്, അൾട്രാഡീലക്സ്, വോൾവോ ഇനങ്ങളിലെല്ലാം വർധന ബാധകമാണ്.പത്ത് കിലോമീറ്റർ യാത്രയ്ക്ക് അഞ്ചുരൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ ആറുരൂപ നൽകേണ്ടിവരും. വോൾവോയിലെ നിരക്കാണു കുത്തനെ കൂട്ടിയത്. 30 കിലോമീറ്ററിനു 33 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതൽ 51 രൂപയാണു വാങ്ങുക. ടൗണ്ബസുകളുടെ മിനിമം നിരക്ക് മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തി.