ജമ്മു: അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളിയടക്കം രണ്ടു ബിഎസ്എഫ് ജവാന്മാരും രണ്ടു ഗ്രാമീണരും കൊല്ലപ്പെട്ടു. രണ്ടു ജവാന്മാരുൾപ്പെടെ 23 പേർക്കു പരിക്കേറ്റു. ജമ്മു, സാംബ, കഠുവ ജില്ലകളിലാണു കനത്ത ഷെല്ലാക്രമണമുണ്ടാ യത്. മാവേലിക്കര പോനകം തോപ്പിൽ ഏബ്രഹാം ജോണ്- സാറാമ്മ ദന്പതികളുടെ മകൻ ലാൻസ് നായിക് സാം ഏബ്രഹാമാണ് (34) മരിച്ച മലയാളി. യുപി സ്വദേശി ഹെഡ് കോൺസ്റ്റബിൾ ജഗ്പാൽ സിംഗ്(49)ആണ് രണ്ടാമത്തെയാൾ.
ജമ്മുവിലെ അഹ്നൂർ ജില്ലയിൽ സുന്ദർബെനിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയുണ്ടായ പാക് വെടിവയ്പിലാണ് ആറാം മദ്രാസ് റെജിമെന്റിലെ ലാൻസ് നായിക് സാം കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ ആർമി സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹോദരൻ സാബുവിനെ സാമിനൊപ്പമുണ്ടായിരുന്ന സൈനികർ മരണവിവരം അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒൗദ്യോഗിക സ്ഥിരീകരണവുമുണ്ടായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് സാം ഒടുവിൽ നാട്ടിലെത്തിയത്. അടുത്ത മാസം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു അവധിക്കു നാട്ടിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ അനു തേവലക്കര സ്വദേശിനിയാണ്. മകൾ: രണ്ടര വയസുള്ള എയ്ഞ്ചൽ. സാമിന്റെ മറ്റൊരു സഹോദരൻ: സജി.വ്യാഴാഴ്ച പാക് ആക്രമണത്തിൽ ബിഎസ്എഫ് ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.
ജമ്മുവിലെ അഹ്നൂർ ജില്ലയിൽ സുന്ദർബെനിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയുണ്ടായ പാക് വെടിവയ്പിലാണ് ആറാം മദ്രാസ് റെജിമെന്റിലെ ലാൻസ് നായിക് സാം കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ ആർമി സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹോദരൻ സാബുവിനെ സാമിനൊപ്പമുണ്ടായിരുന്ന സൈനികർ മരണവിവരം അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒൗദ്യോഗിക സ്ഥിരീകരണവുമുണ്ടായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് സാം ഒടുവിൽ നാട്ടിലെത്തിയത്. അടുത്ത മാസം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു അവധിക്കു നാട്ടിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ അനു തേവലക്കര സ്വദേശിനിയാണ്. മകൾ: രണ്ടര വയസുള്ള എയ്ഞ്ചൽ. സാമിന്റെ മറ്റൊരു സഹോദരൻ: സജി.വ്യാഴാഴ്ച പാക് ആക്രമണത്തിൽ ബിഎസ്എഫ് ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.