ന്യൂഡൽഹി: കായൽ കൈയേറ്റ കേസിൽ കേരള ഹൈക്കോടതി വിധിക്കെതിരേ തോമസ് ചാണ്ടി നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന് സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് പിന്മാറി. ഇതോടെ ഈ കേസിൽനിന്നും മൂന്നാമത്തെ ജഡ്ജിയാണു പിന്മാറുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ താൻ പിന്മാറുന്നതായി ജസ്റ്റീസ് കുര്യൻ ജോസഫ് അറിയിക്കുകയായിരുന്നു. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽകർ, എ.എം. സാപ്രേ എന്നിവരാണ് നേരത്തെ പിന്മാറിയിരുന്നത്.
ജസ്റ്റീസുമാരായ ആർ.കെ. അഗർവാൾ, എ.എം. സാപ്രേ എന്നിവരുടെ ബെഞ്ചിനു മുന്പാകെയാണ് കേസ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, സാപ്രേയ്ക്കു മുന്പാകെ ഹാജരാവാൻ സാധിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻക അറിയിക്കുകയായിരുന്നു. വിഷയം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന് മുന്പാകെയെത്തിയപ്പോൾ അതിൽനിന്ന് ജസ്റ്റീസ് ഖൻവിൽക്കർ പിന്മാറി. പഴയ ബെഞ്ചിലേക്ക് തന്നെ കേസെത്തിയെങ്കിലും ജസ്റ്റിസ് സാപ്രേയും പിന്മാറി.
മധ്യപ്രദേശിൽനിന്നുള്ള ജസ്റ്റീസ് സാപ്രേയുടെ നാട്ടുകാരനും സുഹൃത്തുമായതിനാലാണ് ഹാജരാകാൻ കഴിയില്ലെന്ന് വിവേക് തൻക പറഞ്ഞിരുന്നത്. ജസ്റ്റീസ് ഖൻവിൽക്കറും മധ്യപ്രദേശിൽനിന്നാണ്. വിവേക് തൻകനൽകിയ കത്ത് പിൻവലിക്കുന്നതായി തോമസ് ചാണ്ടിയുടെ അഭിഭാഷകർ വീണ്ടും കത്ത് നൽകിയിരുന്നു.
ജസ്റ്റീസുമാരായ ആർ.കെ. അഗർവാൾ, എ.എം. സാപ്രേ എന്നിവരുടെ ബെഞ്ചിനു മുന്പാകെയാണ് കേസ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, സാപ്രേയ്ക്കു മുന്പാകെ ഹാജരാവാൻ സാധിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻക അറിയിക്കുകയായിരുന്നു. വിഷയം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന് മുന്പാകെയെത്തിയപ്പോൾ അതിൽനിന്ന് ജസ്റ്റീസ് ഖൻവിൽക്കർ പിന്മാറി. പഴയ ബെഞ്ചിലേക്ക് തന്നെ കേസെത്തിയെങ്കിലും ജസ്റ്റിസ് സാപ്രേയും പിന്മാറി.
മധ്യപ്രദേശിൽനിന്നുള്ള ജസ്റ്റീസ് സാപ്രേയുടെ നാട്ടുകാരനും സുഹൃത്തുമായതിനാലാണ് ഹാജരാകാൻ കഴിയില്ലെന്ന് വിവേക് തൻക പറഞ്ഞിരുന്നത്. ജസ്റ്റീസ് ഖൻവിൽക്കറും മധ്യപ്രദേശിൽനിന്നാണ്. വിവേക് തൻകനൽകിയ കത്ത് പിൻവലിക്കുന്നതായി തോമസ് ചാണ്ടിയുടെ അഭിഭാഷകർ വീണ്ടും കത്ത് നൽകിയിരുന്നു.