ന്യൂഡൽഹി: 2015 മാർച്ച് 13നാണു സംസ്ഥാന ഭരണം സുഗമമാക്കുന്നതിനായി ആം ആദ്മി സർക്കാർ 21 എംഎഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഈ നിയമനങ്ങൾ ചോദ്യം ചെയ്ത് അന്നു രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖർജിക്ക് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് പട്ടേൽ കത്തു നൽകിയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനും ഇയാൾ പരാതി നൽകി.
വിഷയത്തിൽ കോണ്ഗ്രസും 2016ൽ പരാതി നൽകിയിരുന്നു. 21 എംഎൽഎമാർക്കെതിരേയായിരുന്നു ആരോപണമെങ്കിലും രജൗരി ഗാർഡനിൽ നിന്നുള്ള എംഎൽഎ ജർണയിൽ സിംഗ് പഞ്ചാബിൽ മത്സരിക്കുന്നതിനായി രാജി വച്ചതോടെ ഇരട്ടപ്പദവി വിവാദത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം 20 ആയി.
പ്രശ്നം മറികടക്കുന്നതിന് അയോഗ്യത ഇല്ലാതാക്കാനുള്ള ഭേദഗതി ബില്ല് 2015ൽ പാസാക്കിയെങ്കിലും ലെഫ്. ഗവർണർ ഒപ്പു വയ്ക്കാതെ തിരിച്ചയച്ചു. പാർലമെന്ററി സെക്രട്ടറിമാരെ ഇരട്ടപ്പദവി പരിധിയിൽ നിന്ന് ഒഴിവാക്കുന്നതായിരുന്നു ബില്ലിലെ ഭേദഗതി. 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡൽഹി സർക്കാർ ഉത്തരവ് 2016 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവർണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റീസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്.
ഇരട്ടപ്പദവിയിലെ കുരുക്കുകൾ
ഭരണഘടന നിർദേശിക്കുന്നതനുസരിച്ച് പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിട്ടുള്ളവർ ശന്പളം പറ്റുന്ന മറ്റു സർക്കാർ പദവികളിൽ ജോലി ചെയ്യാൻ പാടില്ല. പ്രത്യേക ഓഫീസ് സംവിധാനം, വസതി, കാർ എന്നിവ ഉൾപ്പടെ മറ്റു പദവികളുടെ ആനുകൂല്യത്തിനും അനുമതിയില്ല. ഇതു ലംഘിച്ചാൽ എംപി ,എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യരാക്കപ്പെടും.
ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ മന്ത്രിമാരെ സഹായിക്കുന്നതിനായി 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണു കേജരിവാൾ സർക്കാരിനു വിനയായത്.
യുപിഎ ചെയർപേഴ്സണ് ആയിരുന്ന സമയത്ത് മുൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ഇരട്ട പ്പദവി ആരോപണം ഉയർന്നിരുന്നു. വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആയപ്പോഴും ഇതേ വിഷയം ഉയർന്നു വന്നിരുന്നു.
വിഷയത്തിൽ കോണ്ഗ്രസും 2016ൽ പരാതി നൽകിയിരുന്നു. 21 എംഎൽഎമാർക്കെതിരേയായിരുന്നു ആരോപണമെങ്കിലും രജൗരി ഗാർഡനിൽ നിന്നുള്ള എംഎൽഎ ജർണയിൽ സിംഗ് പഞ്ചാബിൽ മത്സരിക്കുന്നതിനായി രാജി വച്ചതോടെ ഇരട്ടപ്പദവി വിവാദത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം 20 ആയി.
പ്രശ്നം മറികടക്കുന്നതിന് അയോഗ്യത ഇല്ലാതാക്കാനുള്ള ഭേദഗതി ബില്ല് 2015ൽ പാസാക്കിയെങ്കിലും ലെഫ്. ഗവർണർ ഒപ്പു വയ്ക്കാതെ തിരിച്ചയച്ചു. പാർലമെന്ററി സെക്രട്ടറിമാരെ ഇരട്ടപ്പദവി പരിധിയിൽ നിന്ന് ഒഴിവാക്കുന്നതായിരുന്നു ബില്ലിലെ ഭേദഗതി. 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡൽഹി സർക്കാർ ഉത്തരവ് 2016 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവർണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റീസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്.
ഇരട്ടപ്പദവിയിലെ കുരുക്കുകൾ
ഭരണഘടന നിർദേശിക്കുന്നതനുസരിച്ച് പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിട്ടുള്ളവർ ശന്പളം പറ്റുന്ന മറ്റു സർക്കാർ പദവികളിൽ ജോലി ചെയ്യാൻ പാടില്ല. പ്രത്യേക ഓഫീസ് സംവിധാനം, വസതി, കാർ എന്നിവ ഉൾപ്പടെ മറ്റു പദവികളുടെ ആനുകൂല്യത്തിനും അനുമതിയില്ല. ഇതു ലംഘിച്ചാൽ എംപി ,എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യരാക്കപ്പെടും.
ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ മന്ത്രിമാരെ സഹായിക്കുന്നതിനായി 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണു കേജരിവാൾ സർക്കാരിനു വിനയായത്.
യുപിഎ ചെയർപേഴ്സണ് ആയിരുന്ന സമയത്ത് മുൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ഇരട്ട പ്പദവി ആരോപണം ഉയർന്നിരുന്നു. വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആയപ്പോഴും ഇതേ വിഷയം ഉയർന്നു വന്നിരുന്നു.