ന്യൂഡൽഹി: വിദേശ വനിതയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ മഹമൂദ് ഫാറൂഖിയെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. വിദേശ വനിതയും ഫാറൂഖിയും തമ്മിൽ അടുപ്പത്തിൽ ആയിരുന്നെന്നും സംഭവം നടന്ന ശേഷം ഇവർ അയച്ച ഈ മെയിൽ സന്ദേശങ്ങളിൽ ഫാറൂഖിയെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നതായാണു കോടതി ചൂണ്ടിക്കാട്ടിയത്. മുൻപ് വിചാരണ കോടതി വിധിച്ച ഏഴു വർഷം തടവു ശിക്ഷ ഡൽഹി ഹൈക്കോടതി തള്ളുകയും ഫാറൂഖിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
ഈ വിധിയാണു സുപ്രീംകോടതി ഇന്നലെ ശരിവച്ചത്. ഓസ്കർ നാമനിർദേശത്തിന് അർഹമായ പീപ്ലി ലൈവ് എന്ന ചിത്രത്തിന്റെ സംവിധായകനാണു മഹമൂദ് ഫാറൂഖി. അമേരിക്കക്കാരിയായ യുവതിയെ തന്റെ വീട്ടിൽ അത്താഴ വിരുന്നിന് വിളിച്ച് മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്.
ഗവേഷണങ്ങൾക്കായി ഡൽഹിയിലെത്തിയതാണ് അമേരിക്കൻ വനിത.
ഈ വിധിയാണു സുപ്രീംകോടതി ഇന്നലെ ശരിവച്ചത്. ഓസ്കർ നാമനിർദേശത്തിന് അർഹമായ പീപ്ലി ലൈവ് എന്ന ചിത്രത്തിന്റെ സംവിധായകനാണു മഹമൂദ് ഫാറൂഖി. അമേരിക്കക്കാരിയായ യുവതിയെ തന്റെ വീട്ടിൽ അത്താഴ വിരുന്നിന് വിളിച്ച് മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്.
ഗവേഷണങ്ങൾക്കായി ഡൽഹിയിലെത്തിയതാണ് അമേരിക്കൻ വനിത.