റോഹ്തഗ്: ഹരിയാനയിൽ നാടൻപാട്ടുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. സംസ്ഥാനത്തുടനീളം നാടൻപാട്ടു മേളകൾ നടത്തിയിരുന്ന ഗായിക മമതയെയാണ്(40) മരിച്ച നിലയിൽ കണ്ടെത്തിയത്.
ബനിയാനി ഗ്രാമത്തിലെ ഒരു കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. കഴിഞ്ഞ 16 മുതൽ മമതെയെ കാണാനില്ലെന്നറിയിച്ചു ബന്ധുക്കൾ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. ഗോഹാനയിൽ പരിപാടി അവതരിപ്പിക്കാൻ സഹപ്രവർത്തകനായ മോഹിതിനൊപ്പംപോയ മമതയെ കാണാതാവുകയായിരുന്നു. എന്നാൽ തനിക്കൊപ്പം കാറിൽ യാത്രതിരിച്ച മമത ഇടയ്ക്ക് മറ്റൊരു കാറിൽ കയറിപ്പോവുകയായിരുന്നുവെന്നും പരിപാടി സ്ഥലത്തേക്ക് എത്താമെന്നു പറഞ്ഞിരുന്നതായും മോഹിത് പറഞ്ഞു. മമത ധരിച്ചിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിഎസ് പി അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ബനിയാനി ഗ്രാമത്തിലെ ഒരു കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. കഴിഞ്ഞ 16 മുതൽ മമതെയെ കാണാനില്ലെന്നറിയിച്ചു ബന്ധുക്കൾ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. ഗോഹാനയിൽ പരിപാടി അവതരിപ്പിക്കാൻ സഹപ്രവർത്തകനായ മോഹിതിനൊപ്പംപോയ മമതയെ കാണാതാവുകയായിരുന്നു. എന്നാൽ തനിക്കൊപ്പം കാറിൽ യാത്രതിരിച്ച മമത ഇടയ്ക്ക് മറ്റൊരു കാറിൽ കയറിപ്പോവുകയായിരുന്നുവെന്നും പരിപാടി സ്ഥലത്തേക്ക് എത്താമെന്നു പറഞ്ഞിരുന്നതായും മോഹിത് പറഞ്ഞു. മമത ധരിച്ചിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിഎസ് പി അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.