സാന്റിയാഗോ: വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന കുതിരയുടെ പുറത്തുനിന്നു വീണ പോലീസ് ഉദ്യോഗസ്ഥയെ കൈപിടിച്ചുയർത്താൻ പോപ്മൊബീൽ വിട്ട് പുറത്തിറങ്ങി ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസം ചിലി സന്ദർശനത്തിനിടെയായിരുന്നു സംഭവം.
പോപ്മൊബീലിൽ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാർപാപ്പ. ഇതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കുതിരപ്പടയാളികളുടെ വ്യൂഹത്തിലെ ഒരു കുതിര, പുറത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടഞ്ഞ് താഴെയിട്ടു. പോപ്മൊബീലിൽ ഇടിച്ചാണ് ഉദ്യോഗസ്ഥ നിലത്തുവീണത്. ഉടൻതന്നെ മാർപാപ്പ സുരക്ഷ അവഗണിച്ച് പോപ്മൊബീലിൽനിന്ന് ഇറങ്ങി, നിലത്തുവീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയ്ക്കു സമീപമെത്തി.
കുറച്ചുസമയത്തിനുള്ളിൽ ആംബുലൻസ് എത്തി ഉദ്യോഗസ്ഥയെ മാറ്റിയശേഷമാണ് മാർപാപ്പ വാഹനത്തിലേക്കു മടങ്ങിയത്. ഉദ്യോഗസ്ഥയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ലോകനേതാവിന്റെ മാനുഷിക മുഖമെന്നു പലരും പ്രതികരിച്ചു. ചിലി യിലെ സന്ദർശനം പൂർത്തി യാക്കിയ ശേഷം മാർപാപ്പ ഇന്നലെ പെറുവിൽ എത്തി.
പോപ്മൊബീലിൽ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാർപാപ്പ. ഇതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കുതിരപ്പടയാളികളുടെ വ്യൂഹത്തിലെ ഒരു കുതിര, പുറത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടഞ്ഞ് താഴെയിട്ടു. പോപ്മൊബീലിൽ ഇടിച്ചാണ് ഉദ്യോഗസ്ഥ നിലത്തുവീണത്. ഉടൻതന്നെ മാർപാപ്പ സുരക്ഷ അവഗണിച്ച് പോപ്മൊബീലിൽനിന്ന് ഇറങ്ങി, നിലത്തുവീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയ്ക്കു സമീപമെത്തി.
കുറച്ചുസമയത്തിനുള്ളിൽ ആംബുലൻസ് എത്തി ഉദ്യോഗസ്ഥയെ മാറ്റിയശേഷമാണ് മാർപാപ്പ വാഹനത്തിലേക്കു മടങ്ങിയത്. ഉദ്യോഗസ്ഥയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ലോകനേതാവിന്റെ മാനുഷിക മുഖമെന്നു പലരും പ്രതികരിച്ചു. ചിലി യിലെ സന്ദർശനം പൂർത്തി യാക്കിയ ശേഷം മാർപാപ്പ ഇന്നലെ പെറുവിൽ എത്തി.