ബെയ്ജിംഗ്: ഡോക ലാം മേഖലയിലെ വന്പൻ നിർമാണപ്രവർത്തനങ്ങളെ ന്യായീകരിച്ച് ചൈന. നിയമപരമായ പ്രവർത്തനങ്ങളാണു ഡോക ലാമിൽ നടക്കുന്നതെന്നും മേഖലയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ചൈന വിശദീകരിച്ചു. ഇന്ത്യൻ സൈന്യയുമായി ചൈനീസ് സേന മുഖാമുഖം നിന്ന സ്ഥലത്ത് ചൈന വലിയ സൈനികകേന്ദ്രം നിർമിക്കുകയാണെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയവക്താവ് ലു കാംഗ്.
സൈനികകേന്ദ്രത്തിന്റെ സാറ്റ്ലൈറ്റ് ചിത്രം ഉൾപ്പെടെ ചേർത്തായിരുന്നു റിപ്പോർട്ടുകൾ. ഇവ ശ്രദ്ധയിൽപ്പെട്ടു. ചിത്രങ്ങൾ ആരാണ് ലഭ്യമാക്കിയതെന്ന് അറിയില്ല. നിർമാണം സംബന്ധിച്ചു വിശദമായ വിവരങ്ങൾ തനിക്കു ലഭ്യമിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക ലാം പ്രശ്നത്തിൽ ചൈനയുടെ നിലപാട് സുവ്യക്തമാണ്. പ്രദേശം ചൈനയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ തർക്കത്തിന്റെ ആവശ്യമില്ല. സ്വന്തം മേഖലയിലാണ് ചൈന പരമാധികാരം പ്രയോഗിക്കുന്നത്. സ്വന്തം പ്രദേശത്ത് ഇന്ത്യ നിർമാണപ്രവർത്തനം നടത്തുന്നതിനോടു ചൈന പ്രതികരിച്ചിട്ടില്ല. അതിനാൽ ഡോക ലാമിലെ നിർമാണപ്രവർത്തനങ്ങളോടു മറ്റു രാജ്യങ്ങളും പ്രതികരിക്കില്ല എന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈനികകേന്ദ്രത്തിന്റെ സാറ്റ്ലൈറ്റ് ചിത്രം ഉൾപ്പെടെ ചേർത്തായിരുന്നു റിപ്പോർട്ടുകൾ. ഇവ ശ്രദ്ധയിൽപ്പെട്ടു. ചിത്രങ്ങൾ ആരാണ് ലഭ്യമാക്കിയതെന്ന് അറിയില്ല. നിർമാണം സംബന്ധിച്ചു വിശദമായ വിവരങ്ങൾ തനിക്കു ലഭ്യമിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക ലാം പ്രശ്നത്തിൽ ചൈനയുടെ നിലപാട് സുവ്യക്തമാണ്. പ്രദേശം ചൈനയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ തർക്കത്തിന്റെ ആവശ്യമില്ല. സ്വന്തം മേഖലയിലാണ് ചൈന പരമാധികാരം പ്രയോഗിക്കുന്നത്. സ്വന്തം പ്രദേശത്ത് ഇന്ത്യ നിർമാണപ്രവർത്തനം നടത്തുന്നതിനോടു ചൈന പ്രതികരിച്ചിട്ടില്ല. അതിനാൽ ഡോക ലാമിലെ നിർമാണപ്രവർത്തനങ്ങളോടു മറ്റു രാജ്യങ്ങളും പ്രതികരിക്കില്ല എന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.