വാഷിംഗ്ടൺ ഡിസി: കലിഫോർണിയയിലെ പെരിസിലുളള വീട്ടിൽ 13 കുട്ടികളെ തടവിൽ ചങ്ങലയ്ക്കിട്ട മാതാപിതാക്കൾക്കെതിരേ കുറ്റം ചുമത്തി. പീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
രണ്ടുമുതൽ 29 വയസുവരെ പ്രായമുള്ള മക്കളെ കട്ടിലിനോടു ചേർത്ത് ചങ്ങലയിൽ ബന്ധിച്ചിരിക്കുകയായിരുന്നു മാതാപിതാക്കളായ ലൂയീസ് ടെർപിനെയും ഡേവിഡ് ടെർപിനെയും. എന്നാൽ തങ്ങൾ കുറ്റക്കാരല്ലെന്ന് ഇവർ കോടതിയിൽ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ 94 വർഷം തടവു ശിക്ഷയാണ് ടെർപിനെ ദന്പതികളെ കാത്തിരിക്കുന്നത്. 17കാരിയായ മകൾ കഴിഞ്ഞ ഞായറാഴ്ച രക്ഷപ്പെട്ടു പോലീസിൽ വിവരമറിയിച്ചതൊടെയാണ് കുട്ടികൾ തടവിൽ കഴിയുന്ന വിവരം പുറം ലോകമറിയുന്നത്. സമയത്ത് ആഹാരം കിട്ടാത്തതിനാൽ പല കുട്ടികളും പോഷകന്യൂനത അനുഭവിച്ചിരുന്നു. 2014 മുതലാണ് ഈ കുടുംബം കലിഫോർണിയയിലെ പെരിസിൽ താമസം ആരംഭിച്ചത്. പീഡനം സഹിക്കവയ്യാതെ ഇതിനു മുന്പും രക്ഷപ്പെടാൻ അവർ ശ്രമം നടത്തിയിട്ടുണ്ട്.
രണ്ടുമുതൽ 29 വയസുവരെ പ്രായമുള്ള മക്കളെ കട്ടിലിനോടു ചേർത്ത് ചങ്ങലയിൽ ബന്ധിച്ചിരിക്കുകയായിരുന്നു മാതാപിതാക്കളായ ലൂയീസ് ടെർപിനെയും ഡേവിഡ് ടെർപിനെയും. എന്നാൽ തങ്ങൾ കുറ്റക്കാരല്ലെന്ന് ഇവർ കോടതിയിൽ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ 94 വർഷം തടവു ശിക്ഷയാണ് ടെർപിനെ ദന്പതികളെ കാത്തിരിക്കുന്നത്. 17കാരിയായ മകൾ കഴിഞ്ഞ ഞായറാഴ്ച രക്ഷപ്പെട്ടു പോലീസിൽ വിവരമറിയിച്ചതൊടെയാണ് കുട്ടികൾ തടവിൽ കഴിയുന്ന വിവരം പുറം ലോകമറിയുന്നത്. സമയത്ത് ആഹാരം കിട്ടാത്തതിനാൽ പല കുട്ടികളും പോഷകന്യൂനത അനുഭവിച്ചിരുന്നു. 2014 മുതലാണ് ഈ കുടുംബം കലിഫോർണിയയിലെ പെരിസിൽ താമസം ആരംഭിച്ചത്. പീഡനം സഹിക്കവയ്യാതെ ഇതിനു മുന്പും രക്ഷപ്പെടാൻ അവർ ശ്രമം നടത്തിയിട്ടുണ്ട്.