ബ്രിസ്ബെയ്ൻ: ആഷസ് ടെസ്റ്റ് പരന്പരയിലെ തോൽവിക്ക് ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ പ്രതികാരം തുടരുന്നു. രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് തോല്പിച്ച് ഇംഗ്ലണ്ട് പരന്പരയിൽ 2-0ത്തിന് മുന്നിലെത്തി.
ഓസ്ട്രേലിയ ഉയർത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം സന്ദർശകർ 34 പന്ത് ശേഷിക്കെ മറികടന്നു. സ്കോർ: ഓസ്ട്രേലിയ 270-9, ഇംഗ്ലണ്ട് 274-6 (44.2). രണ്ടു വിക്കറ്റും പുറത്താകാതെ 46 റണ്‍സും നേടിയ ജോ റൂട്ടാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. തകർത്തടിച്ച ഓപ്പണർ ആരോണ്‍ ഫിഞ്ച് 114 പന്തിൽ 106 റണ്‍സെടുത്ത് പുറത്താകുന്പോൾ കങ്കാരുക്കൾ 39 ഓവറിൽ മൂന്നിന് 209 റണ്‍സ് എന്ന നിലയി ലായിരുന്നു. ഫിഞ്ചിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ്. എന്നാൽ, വാലറ്റം പതറിയതോടെ പ്രതീക്ഷിച്ച സ്കോറിലെത്താൻ ആതിഥേയർക്കായില്ല.
ജോണി ബെയർസ്റ്റോ (60), അലക്സ് ഹെയ്ൽസ് (57), ജോസ് ബട്ലർ (42) എന്നിവർ മറുപടി ബാറ്റിംഗിൽ തിളങ്ങിയതോടെ ഇംഗ്ലണ്ട് ജയത്തിലെത്തി.
കങ്കാരുക്കൾക്കു വീണ്ടും അടിതെറ്റി
12:43 AM Jan 20, 2018 | Deepika.com