ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത മാസം. ത്രിപുരയിൽ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാൻഡിലും 27നുമാണ് വോട്ടെടുപ്പ്.
മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് മാർച്ച് മൂന്നിനു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എ.കെ. ജ്യോതി അറിയിച്ചു.മൂന്നു സംസ്ഥാനങ്ങളിലും 60 വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മേഘാലയയിൽ മാർച്ച് ആറിനും ത്രിപുരയിൽ മാർച്ച് 13നും നാഗാലാൻഡിൽ 14നും നിയമസഭയുടെ കാലാവധി പൂർത്തിയാകും. മൂന്നു സംസ്ഥാനങ്ങളിലും പെരുമാറച്ചട്ടം ഇന്നലെ നിലവിൽ വന്നതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഈ വർഷം നടക്കും.
ജോർജ് കള്ളിവയലിൽ
മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് മാർച്ച് മൂന്നിനു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എ.കെ. ജ്യോതി അറിയിച്ചു.മൂന്നു സംസ്ഥാനങ്ങളിലും 60 വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മേഘാലയയിൽ മാർച്ച് ആറിനും ത്രിപുരയിൽ മാർച്ച് 13നും നാഗാലാൻഡിൽ 14നും നിയമസഭയുടെ കാലാവധി പൂർത്തിയാകും. മൂന്നു സംസ്ഥാനങ്ങളിലും പെരുമാറച്ചട്ടം ഇന്നലെ നിലവിൽ വന്നതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഈ വർഷം നടക്കും.
ജോർജ് കള്ളിവയലിൽ