ന്യൂഡൽഹി: ആലപ്പുഴ സ്വദേശി 12 വയസുള്ള സെബാസ്റ്റ്യൻ വിൻസെന്റിന് ധീരതയ്ക്കുള്ള പുരസ്കാരം. ഇതുൾപ്പടെ ഏഴ് പെണ്കുട്ടികളും പതിനൊന്നു ആണ്കുട്ടികൾക്കും ഉൾപ്പടെ 18 കുട്ടികൾക്കാണ് ഇത്തവണത്തെ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം. ജനുവരി 24ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനന്ത്രി നരേന്ദ്ര മോദി പുര സ്കാരങ്ങൾ സമ്മാനിക്കും. റിപ്പബ്ലിക് ദിന പരേഡിലും കുട്ടികൾ പങ്കെടുക്കും. കൂടാതെ, രാഷ്ട്രപതിയും ധീരതക്ക് അവാർഡിന് അർഹരായവരെ ആദരിക്കും.
ധീരതയ്ക്കുള്ള ബാപ്പു ഗൈധാനി പുരസ്കാരമാണു സെബാസ്റ്റ്യൻ വിൻസെന്റിനു ലഭിച്ചത്. ആറാം ക്ലാസിൽ പഠിക്കുകയായിരുന്ന സെബാസ്റ്റ്യൻ റെയിൽവേ ട്രാക്കിൽ കുടുങ്ങിക്കിടന്ന തന്റെ അതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിജിത്തിനെ സ്വന്തം ജീവൻ നോക്കാതെ രക്ഷിക്കുകയായിരുന്നു. 2016 ജൂലൈ 19നാണ് സംഭവം. പാളം മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികൾ ട്രെയിൻ വരുന്നത് കണ്ട് ഓടിയപ്പോൾ അഭിജിത്ത് ട്രാക്കിൽ വീണു. അഭിജിത്തെിന്റെ മുകളിൽ സൈക്കിളും ബാഗും ഉള്ളതിനാൽ എഴുന്നേൽക്കാനായില്ല. ഇത് കണ്ട വിൻസന്റ് ട്രെയിൽ തൊട്ടടുത്തെത്തിയിട്ടും സ്വന്തം ജീവൻ നോക്കാതെ തന്റെ സുഹൃത്തിനെ രക്ഷിക്കുകയായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ പഴന്പാശേരി ബി.എഫ് വിൻസെന്റിന്റെയും മേരി ഗ്രേസിയുടെയും മകനാണ് സെബാസ്റ്റ്യൻ വിൻസെന്റ്.
കുട്ടികളുടെ ധീരതക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ഭാരത് അവാർഡ് ഉത്തർപ്രദേശ് സ്വദേശി നാസിയക്കാണു ലഭിച്ചത്. തന്റെ വീടിനു സമീപത്ത് നടക്കുന്ന ചൂതാട്ട ലോബിക്കെതിരെ പോരാടിയതിനാണ് നാസിയെ അവാർഡിന് തെരഞ്ഞെടുത്ത്.
ധീരതയ്ക്കുള്ള ബാപ്പു ഗൈധാനി പുരസ്കാരമാണു സെബാസ്റ്റ്യൻ വിൻസെന്റിനു ലഭിച്ചത്. ആറാം ക്ലാസിൽ പഠിക്കുകയായിരുന്ന സെബാസ്റ്റ്യൻ റെയിൽവേ ട്രാക്കിൽ കുടുങ്ങിക്കിടന്ന തന്റെ അതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിജിത്തിനെ സ്വന്തം ജീവൻ നോക്കാതെ രക്ഷിക്കുകയായിരുന്നു. 2016 ജൂലൈ 19നാണ് സംഭവം. പാളം മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികൾ ട്രെയിൻ വരുന്നത് കണ്ട് ഓടിയപ്പോൾ അഭിജിത്ത് ട്രാക്കിൽ വീണു. അഭിജിത്തെിന്റെ മുകളിൽ സൈക്കിളും ബാഗും ഉള്ളതിനാൽ എഴുന്നേൽക്കാനായില്ല. ഇത് കണ്ട വിൻസന്റ് ട്രെയിൽ തൊട്ടടുത്തെത്തിയിട്ടും സ്വന്തം ജീവൻ നോക്കാതെ തന്റെ സുഹൃത്തിനെ രക്ഷിക്കുകയായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ പഴന്പാശേരി ബി.എഫ് വിൻസെന്റിന്റെയും മേരി ഗ്രേസിയുടെയും മകനാണ് സെബാസ്റ്റ്യൻ വിൻസെന്റ്.
കുട്ടികളുടെ ധീരതക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ഭാരത് അവാർഡ് ഉത്തർപ്രദേശ് സ്വദേശി നാസിയക്കാണു ലഭിച്ചത്. തന്റെ വീടിനു സമീപത്ത് നടക്കുന്ന ചൂതാട്ട ലോബിക്കെതിരെ പോരാടിയതിനാണ് നാസിയെ അവാർഡിന് തെരഞ്ഞെടുത്ത്.