ന്യൂഡല്‍ഹി: ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാ ന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി -5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ രാവിലെ 9.54ന് ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപി (വീലര്‍ ദ്വീപ്) ലായിരുന്നു പരീക്ഷണം. ഈ ഭൂഖണ്ഡാന്തര മിസൈലിന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്.
അഗ്നി-5 വിക്ഷേപണ വിജയത്തോടെ ഏഷ്യ മുഴുവന്‍ ഈ മിസൈലിന്റെ പ്രഹരപരിധിയിലായി. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്കു വരെ എത്താന്‍ അഗ്നി അഞ്ചിന് സാധിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു.
ആണവവാഹക മിസൈല്‍ രംഗത്ത് ഇന്ത്യയുടെ ശക്തി സ്രോതസാണ് അഗ്നി ശ്രേണിയിലെ മിസൈലുകളും പൃഥ്വിയും. അഗ്നി പരമ്പരയിൽ ഇന്ത്യക്ക് അഞ്ചു മിസൈലുകളാണുള്ളത്. അഗ്നി-3 വരെയുള്ളവ പാക്കിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്നി-4, അഗ്നി-5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് അഗ്നി-5 മിസൈലിനുള്ളത്. ഖര ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആണവ മുനകള്‍ വരെ വഹിക്കാനുള്ള ശേഷി അഗ്നി അഞ്ചിനുണ്ട്. 2012 ഏപ്രില്‍ 19നായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം.
സങ്കര വസ്തുവായ കോമ്പോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് അഗ്നി-5 ന്റെ റോക്കറ്റ് എൻജിൻ നിർമിച്ചിരിക്കുന്നത്. സാധാരണ സ്റ്റീൽ ആണ് ഉപയോഗിക്കാറുള്ളത്. എൻജിന്റെ ഭാരം കുറയ്ക്കുകയും പ്രവർത്തനശേഷി കൂട്ടുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കോന്പോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ ‘കോണിക്കല്‍’ രൂപത്തിലുള്ള മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. അഗ്നി അഞ്ചിലാണ് ഇത്തരം മോട്ടോർ ആദ്യമായി ഉപയോഗിച്ചിത്. മിസൈലിനുള്ളിൽ ഇലക്ട്രോണിക് ഘടകങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നതു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.
ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള സംവിധാനങ്ങളും അഗ്നി-5 ലുണ്ട്. റോഡ് മൊബൈൽ ലോഞ്ചറാണ് അഗ്നി-5 ന്റെ മറ്റൊരു പ്രത്യേകത. കരമാര്‍ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ ഇതിനാൽ സാധിക്കും.
അഗ്നി-5 വിക്ഷേപണ വിജയത്തോടെ ഏഷ്യ മുഴുവന്‍ ഈ മിസൈലിന്റെ പ്രഹരപരിധിയിലായി. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്കു വരെ എത്താന്‍ അഗ്നി അഞ്ചിന് സാധിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു.
ആണവവാഹക മിസൈല്‍ രംഗത്ത് ഇന്ത്യയുടെ ശക്തി സ്രോതസാണ് അഗ്നി ശ്രേണിയിലെ മിസൈലുകളും പൃഥ്വിയും. അഗ്നി പരമ്പരയിൽ ഇന്ത്യക്ക് അഞ്ചു മിസൈലുകളാണുള്ളത്. അഗ്നി-3 വരെയുള്ളവ പാക്കിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്നി-4, അഗ്നി-5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് അഗ്നി-5 മിസൈലിനുള്ളത്. ഖര ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആണവ മുനകള്‍ വരെ വഹിക്കാനുള്ള ശേഷി അഗ്നി അഞ്ചിനുണ്ട്. 2012 ഏപ്രില്‍ 19നായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം.
സങ്കര വസ്തുവായ കോമ്പോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് അഗ്നി-5 ന്റെ റോക്കറ്റ് എൻജിൻ നിർമിച്ചിരിക്കുന്നത്. സാധാരണ സ്റ്റീൽ ആണ് ഉപയോഗിക്കാറുള്ളത്. എൻജിന്റെ ഭാരം കുറയ്ക്കുകയും പ്രവർത്തനശേഷി കൂട്ടുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കോന്പോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ ‘കോണിക്കല്‍’ രൂപത്തിലുള്ള മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. അഗ്നി അഞ്ചിലാണ് ഇത്തരം മോട്ടോർ ആദ്യമായി ഉപയോഗിച്ചിത്. മിസൈലിനുള്ളിൽ ഇലക്ട്രോണിക് ഘടകങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നതു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.
ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള സംവിധാനങ്ങളും അഗ്നി-5 ലുണ്ട്. റോഡ് മൊബൈൽ ലോഞ്ചറാണ് അഗ്നി-5 ന്റെ മറ്റൊരു പ്രത്യേകത. കരമാര്‍ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ ഇതിനാൽ സാധിക്കും.