അസ്റ്റാന: മധ്യേഷ്യൻ രാജ്യമായ കസാക്കിസ്ഥാനിലെ അക്ടോബ് നഗരത്തിനു സമീപം ബസിനു തീപിടിച്ച് 52 യാത്രക്കാർ മരിച്ചു. യാത്രികരിൽ അഞ്ചുപേർ മാത്രമേ രക്ഷപ്പെട്ടുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.
ദക്ഷിണ കസാക്കിസ്ഥാൻ നഗരമായ ശ്യാംഖെന്റിൽനിന്ന് വോൾഗാ നദിക്കരയിലെ റഷ്യൻ നഗരമായ സമാറയിലേക്കു പോയ ബസാണ് ദുരന്തത്തിനിരയായത്. മരിച്ചവരിൽ ഭൂരിഭാഗവും ഉസ്ബെക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നുവെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് ആദ്യറിപ്പോർട്ടുകളിൽ പറഞ്ഞു. അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ബസിലുണ്ടായിരുന്നെന്ന് ഇന്റർഫാക്സ് റിപ്പോർട്ടു ചെയ്തു.
ദക്ഷിണ കസാക്കിസ്ഥാൻ നഗരമായ ശ്യാംഖെന്റിൽനിന്ന് വോൾഗാ നദിക്കരയിലെ റഷ്യൻ നഗരമായ സമാറയിലേക്കു പോയ ബസാണ് ദുരന്തത്തിനിരയായത്. മരിച്ചവരിൽ ഭൂരിഭാഗവും ഉസ്ബെക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നുവെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് ആദ്യറിപ്പോർട്ടുകളിൽ പറഞ്ഞു. അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ബസിലുണ്ടായിരുന്നെന്ന് ഇന്റർഫാക്സ് റിപ്പോർട്ടു ചെയ്തു.