ഡമാസ്കസ്: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ ബോംബ് സ്ഫോടനത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ആർച്ച്ബിഷപ്. മാറോണൈറ്റ് സഭയുടെ ഡമാസ്കസിലെ ആർച്ച്ബിഷപ് സമീർ നസർ ആണ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
ഈ മാസം എട്ടിന് അദ്ദേഹത്തിന്റെ മുറിയിൽ ബോംബ് പതിച്ചു. ബോംബ് വീഴുന്നതിനു തൊട്ടുമുന്പ് ബാത്ത്റൂമിലേക്കു പോയതാണ് അദ്ദേഹത്തിനു രക്ഷയായത്. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആർച്ച്ബിഷപ് എഴുന്നേറ്റുവരുന്നതു കണ്ട വൈദികർ നിലവിളിച്ചുപോയി.
ദൈവം തന്റെ സേവകനെ കാത്തുരക്ഷിച്ചുവെന്ന് ആർച്ച്ബിഷപ് പ്രതികരിച്ചു. ആർച്ച്ബിഷപ്പിന്റെ കത്തീഡ്രലിനും സമീപത്തുള്ള കോൺവന്റിനും ബോംബിംഗിൽ നാശമുണ്ടായി.
2011ൽ സിറിയയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഇതുവരെ നാലുലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. 50 ലക്ഷം പേർ അഭയാർഥികളായി. സിറിയൻ സൈന്യവും റഷ്യയും അമേരിക്കയും സിറിയയിൽ ബോംബാക്രമണങ്ങൾ നടത്തുന്നുണ്ട്.
ഈ മാസം എട്ടിന് അദ്ദേഹത്തിന്റെ മുറിയിൽ ബോംബ് പതിച്ചു. ബോംബ് വീഴുന്നതിനു തൊട്ടുമുന്പ് ബാത്ത്റൂമിലേക്കു പോയതാണ് അദ്ദേഹത്തിനു രക്ഷയായത്. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആർച്ച്ബിഷപ് എഴുന്നേറ്റുവരുന്നതു കണ്ട വൈദികർ നിലവിളിച്ചുപോയി.
ദൈവം തന്റെ സേവകനെ കാത്തുരക്ഷിച്ചുവെന്ന് ആർച്ച്ബിഷപ് പ്രതികരിച്ചു. ആർച്ച്ബിഷപ്പിന്റെ കത്തീഡ്രലിനും സമീപത്തുള്ള കോൺവന്റിനും ബോംബിംഗിൽ നാശമുണ്ടായി.
2011ൽ സിറിയയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഇതുവരെ നാലുലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. 50 ലക്ഷം പേർ അഭയാർഥികളായി. സിറിയൻ സൈന്യവും റഷ്യയും അമേരിക്കയും സിറിയയിൽ ബോംബാക്രമണങ്ങൾ നടത്തുന്നുണ്ട്.