സിയൂൾ: ദക്ഷിണകൊറിയയിൽ നടത്തുന്ന ശീതകാല ഒളിന്പിക്സിൽ ഇരു കൊറിയകളുടെയും ടീമുകൾ സംയുക്ത പതാകയുടെ കീഴിൽ മാർച്ചു ചെയ്യാൻ സമ്മതിച്ചതിനിടെ ഒളിന്പിക്സ് തലേന്ന് വൻ സൈനിക പരേഡു നടത്താൻ ഉത്തരകൊറിയ ഒരുക്കം തുടങ്ങി.
ഫെബ്രുവരി ഒന്പതിനാണ് ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ്. എട്ടിനു പ്യോഗ്യാംഗിൽ വൻപരേഡ് നടത്തുമെന്ന് ഉത്തരകൊറിയ അറിയിച്ചു. ഉത്തരകൊറിയൻ സേനാ രൂപീകരണത്തിന്റെ 70-ാംവാർഷികം പ്രമാണിച്ചാണിത്. ഇതിനിടെ സംയുക്ത പതാകയുടെ കീഴിൽ മാർച്ചു നടത്താനുള്ള തീരുമാനത്തിൽ ദക്ഷിണകൊറിയയിൽ ചില കേന്ദ്രങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചു.
ഫെബ്രുവരി ഒന്പതിനാണ് ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ്. എട്ടിനു പ്യോഗ്യാംഗിൽ വൻപരേഡ് നടത്തുമെന്ന് ഉത്തരകൊറിയ അറിയിച്ചു. ഉത്തരകൊറിയൻ സേനാ രൂപീകരണത്തിന്റെ 70-ാംവാർഷികം പ്രമാണിച്ചാണിത്. ഇതിനിടെ സംയുക്ത പതാകയുടെ കീഴിൽ മാർച്ചു നടത്താനുള്ള തീരുമാനത്തിൽ ദക്ഷിണകൊറിയയിൽ ചില കേന്ദ്രങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചു.