ന്യൂഡൽഹി: രണ്ടു നിറത്തിലുള്ള പാസ്പോർട്ടുകൾ നൽകാനുള്ള വിവേചനപരമായ ശിപാർശകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനത്തിൽ സാധാരണക്കാരായ പൗര·ാരെ വേർതിരിച്ചു രണ്ടു നിറത്തിലുള്ള പാസ്പോർട്ട് നടപ്പിലാക്കാനുള്ള തീരുമാനം വിവേചനപരമാണ്. പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ രണ്ടാംകിട പൗര·ാരായി കണക്കാക്കുന്നതിനു തുല്യമാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ പാസ്പോർട്ട് ഓറഞ്ച് നിറത്തിലാക്കാനുള്ള ശിപാർശ നടപ്പിലായാൽ, വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന സാധാരണക്കാരെ പാസ്പോർട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണാൻ ഇടവരുത്തും. ഈ വലിയ അനീതി അംഗീകരിക്കാനാകില്ല- വേണുഗോപാൽ പറഞ്ഞു.
തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനത്തിൽ സാധാരണക്കാരായ പൗര·ാരെ വേർതിരിച്ചു രണ്ടു നിറത്തിലുള്ള പാസ്പോർട്ട് നടപ്പിലാക്കാനുള്ള തീരുമാനം വിവേചനപരമാണ്. പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ രണ്ടാംകിട പൗര·ാരായി കണക്കാക്കുന്നതിനു തുല്യമാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ പാസ്പോർട്ട് ഓറഞ്ച് നിറത്തിലാക്കാനുള്ള ശിപാർശ നടപ്പിലായാൽ, വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന സാധാരണക്കാരെ പാസ്പോർട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണാൻ ഇടവരുത്തും. ഈ വലിയ അനീതി അംഗീകരിക്കാനാകില്ല- വേണുഗോപാൽ പറഞ്ഞു.