ന്യൂഡൽഹി: ഭീകരതയും തീവ്രവാദവും പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങളെ അക്രമിക്കണമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഭീകരതയെ ചെറുക്കാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം വളർത്തുന്നതിന് സോഷ്യൽ മീഡിയയെയും ഇന്റർനെറ്റിനെയുമാണ് ഭീകരർ കൂടുതൽ ആശ്രയിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോടു ജനങ്ങൾക്ക് എതിർപ്പു ണ്ടെന്ന് അറിയാം. പ്രശ്നമുണ്ടെന്ന് അറിയാം. എന്നാൽ ഭീകരതയെ നേരിടാൻ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്- ഡൽഹിയിലെ താജ് ഹോട്ടലിൽ നടക്കുന്ന മൂന്നാമത്തെ റെയ്സീന ഡയലോഗ് സമ്മേളനത്തിൽ സംസാരിക്കവേ കരസേനാ മേധാവി പറഞ്ഞു. റിലയൻസ് വ്യവസായ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ വിദേശകാര്യമന്ത്രാലയവുമായി ചേർന്നാണ് ത്രിദിന റെയ്സീന ചർച്ച നടത്തുന്നത്.
ആണവ, രാസായുധങ്ങൾ ഭീകരരുടെ കൈകളിലെത്തുമെന്ന ഭീഷണി മനുഷ്യകുലത്തിനാകെ ദുരന്തം വിതയ്ക്കുമെന്ന് കരസേനാധിപൻ മുന്നറിയിപ്പു നൽകി. ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും അന്താരാഷ്്രട അതിർത്തികൾ കടക്കുകയും ചെയ്യുന്നുണ്ട്. ഭീകരരെയും അവരെ സഹായിക്കുന്നവരെയും തടസപ്പെടുത്തേണ്ടതുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞ് നേരിടണമെന്നു പാക്കിസ്ഥാന്റെ പേര് പറയാതെ റാവത്ത് വിശദീകരിച്ചു. ഭീകരർക്കു പണം ലഭ്യമാക്കുന്നവരെയും തിരിച്ചറിയണം.
ഭീകരാക്രമണങ്ങൾക്ക് ഇരയാവുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ സ്വന്തം നിലയിൽ ഭീകരതയെ അമർച്ച ചെയ്യാൻ യുദ്ധം ചെയ്യണമെന്ന് ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കു രണ്ടു മുഖങ്ങളുണ്ട്. നേരിട്ടു ഭീകര പ്രവർത്തനം നടത്തുന്ന സംഘടനകളും ഭീകര പ്രവർത്തനത്തിന് മറയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും.
രണ്ടിനെയും നേരിടേണ്ടത് അനിവാര്യമാണ്. അക്രമം ഉപയോഗപ്പെടുത്തുന്നവർ ആരായാലും അവർ ഭീകരരാണ്. ഭീകരതയെ പ്രോൽസാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നയമുള്ള രാജ്യങ്ങളെയും തിരിച്ചറിയണം.
ഭീകരതയെ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞാൽ പിന്നെ രാജ്യം അതിന്റെ ജോലി നിർവഹിക്കണം. ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളും ചേർന്നാലേ ഭീകരത ഇല്ലായ്മ ചെയ്യാനാകൂ. ഭീകരർ പണം സ്വരൂപിക്കുന്ന മയക്കുമരുന്നു വ്യാപാരവും അനധികൃത ആയുധ വ്യാപാരവും തടയുകയും വേണം.
ഭീകരരെ ഹീറോകളായി മാറ്റരുതെന്നും കരസേനാധിപൻ പറഞ്ഞു. മാധ്യമങ്ങൾ കൂടുതൽ കവറേജ് നൽകുന്നതിന് അനുസരിച്ച് ഭീകരരുടെ ജനപ്രീതി കൂടും. പക്ഷേ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
തീവ്രവാദം വളർത്തുന്നതിന് സോഷ്യൽ മീഡിയയെയും ഇന്റർനെറ്റിനെയുമാണ് ഭീകരർ കൂടുതൽ ആശ്രയിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോടു ജനങ്ങൾക്ക് എതിർപ്പു ണ്ടെന്ന് അറിയാം. പ്രശ്നമുണ്ടെന്ന് അറിയാം. എന്നാൽ ഭീകരതയെ നേരിടാൻ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്- ഡൽഹിയിലെ താജ് ഹോട്ടലിൽ നടക്കുന്ന മൂന്നാമത്തെ റെയ്സീന ഡയലോഗ് സമ്മേളനത്തിൽ സംസാരിക്കവേ കരസേനാ മേധാവി പറഞ്ഞു. റിലയൻസ് വ്യവസായ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ വിദേശകാര്യമന്ത്രാലയവുമായി ചേർന്നാണ് ത്രിദിന റെയ്സീന ചർച്ച നടത്തുന്നത്.
ആണവ, രാസായുധങ്ങൾ ഭീകരരുടെ കൈകളിലെത്തുമെന്ന ഭീഷണി മനുഷ്യകുലത്തിനാകെ ദുരന്തം വിതയ്ക്കുമെന്ന് കരസേനാധിപൻ മുന്നറിയിപ്പു നൽകി. ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും അന്താരാഷ്്രട അതിർത്തികൾ കടക്കുകയും ചെയ്യുന്നുണ്ട്. ഭീകരരെയും അവരെ സഹായിക്കുന്നവരെയും തടസപ്പെടുത്തേണ്ടതുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞ് നേരിടണമെന്നു പാക്കിസ്ഥാന്റെ പേര് പറയാതെ റാവത്ത് വിശദീകരിച്ചു. ഭീകരർക്കു പണം ലഭ്യമാക്കുന്നവരെയും തിരിച്ചറിയണം.
ഭീകരാക്രമണങ്ങൾക്ക് ഇരയാവുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ സ്വന്തം നിലയിൽ ഭീകരതയെ അമർച്ച ചെയ്യാൻ യുദ്ധം ചെയ്യണമെന്ന് ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കു രണ്ടു മുഖങ്ങളുണ്ട്. നേരിട്ടു ഭീകര പ്രവർത്തനം നടത്തുന്ന സംഘടനകളും ഭീകര പ്രവർത്തനത്തിന് മറയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും.
രണ്ടിനെയും നേരിടേണ്ടത് അനിവാര്യമാണ്. അക്രമം ഉപയോഗപ്പെടുത്തുന്നവർ ആരായാലും അവർ ഭീകരരാണ്. ഭീകരതയെ പ്രോൽസാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നയമുള്ള രാജ്യങ്ങളെയും തിരിച്ചറിയണം.
ഭീകരതയെ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞാൽ പിന്നെ രാജ്യം അതിന്റെ ജോലി നിർവഹിക്കണം. ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളും ചേർന്നാലേ ഭീകരത ഇല്ലായ്മ ചെയ്യാനാകൂ. ഭീകരർ പണം സ്വരൂപിക്കുന്ന മയക്കുമരുന്നു വ്യാപാരവും അനധികൃത ആയുധ വ്യാപാരവും തടയുകയും വേണം.
ഭീകരരെ ഹീറോകളായി മാറ്റരുതെന്നും കരസേനാധിപൻ പറഞ്ഞു. മാധ്യമങ്ങൾ കൂടുതൽ കവറേജ് നൽകുന്നതിന് അനുസരിച്ച് ഭീകരരുടെ ജനപ്രീതി കൂടും. പക്ഷേ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.