അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശനത്തിനെത്തിയ ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും അഹമ്മദാബാദിൽ വൻ റോഡ് ഷോ നടത്തി. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് എട്ട് കിലോമീറ്ററോളം നീണ്ട മോദി-നെതന്യാഹു റോഡ് ഷോ അരങ്ങേറിയത്. നെതന്യാഹുവിന്റെ ഭാര്യ സാറയും ഇവർക്കൊപ്പമുണ്ടായിരുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമംവരെയായിരുന്നു റോഡ് ഷോ. വഴിയുടെ ഇരുവശങ്ങളിലും ആയിരങ്ങൾ ഇന്ത്യൻ, ഇസ്രേലി ദേശീയപതാകകളുമായി അണിനിരന്നു. മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന ചർക്കയുൾപ്പെടെയുള്ള സാധനങ്ങൾ ആശ്രമത്തിലെ അദ്ദേഹത്തിന്റെ മുറിയിൽവച്ച് മോദി നെതന്യാഹുവിനു പരിചയപ്പെടുത്തി. നെതന്യാഹുവും ഭാര്യയും ആശ്രമത്തിൽ പട്ടം പറപ്പിക്കാനും ശ്രമിച്ചു.
സെപ്റ്റംബറിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യ സന്ദർശനത്തിനിടെ അദ്ദേഹവുമൊത്തും മോദി റോഡ് ഷോ നടത്തിയിരുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമംവരെയായിരുന്നു റോഡ് ഷോ. വഴിയുടെ ഇരുവശങ്ങളിലും ആയിരങ്ങൾ ഇന്ത്യൻ, ഇസ്രേലി ദേശീയപതാകകളുമായി അണിനിരന്നു. മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന ചർക്കയുൾപ്പെടെയുള്ള സാധനങ്ങൾ ആശ്രമത്തിലെ അദ്ദേഹത്തിന്റെ മുറിയിൽവച്ച് മോദി നെതന്യാഹുവിനു പരിചയപ്പെടുത്തി. നെതന്യാഹുവും ഭാര്യയും ആശ്രമത്തിൽ പട്ടം പറപ്പിക്കാനും ശ്രമിച്ചു.
സെപ്റ്റംബറിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യ സന്ദർശനത്തിനിടെ അദ്ദേഹവുമൊത്തും മോദി റോഡ് ഷോ നടത്തിയിരുന്നു.