ന്യൂഡൽഹി: ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ രാഷ്ട്രീയയോഗത്തിൽ പങ്കെടുത്തുവെന്ന സിപിഎം ത്രിപുര ഘടകത്തിന്റെ ആരോപണം ആഭ്യന്തരമന്ത്രാലയം തള്ളി.
പതിവ് സുരക്ഷാ അവലോകനത്തിനാണ് സുരക്ഷാ ഉപദേഷ്ടാവ് ആഭ്യന്തരമന്ത്രിയുടെ വസതിയിലെത്തിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ നടന്ന രാഷ് ട്രീയയോഗത്തിൽ അജിത് ഡോവൽ പങ്കെടുത്തെന്ന് സിപിഎം ത്രിപുര സംസ്ഥാനസെക്രട്ടറി ബിജാൻ ധർ കത്തിൽ തെരഞ്ഞെടുപ്പ് കമ്മീ ഷനു നൽകിയ കത്തിൽ ആരോപിച്ചിരുന്നു. ത്രിപുര നിയമസഭയുടെ കാലാവധി മാർച്ച് 14 ന് അവസാനിക്കുകയാണ്.
സംസ്ഥാനത്ത് ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, നടന്ന കൂടിക്കാഴ്ച ചട്ടവിരുദ്ധമാണെന്നും കത്തിൽ ആരോപണമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ്. മന്ത്രിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കായി യോഗം ചേരുന്നത് പതിവാണ്. ദേശീയസുരക്ഷ, ക്രമസമാധാനപാലനം എന്നിവയ്ക്കുള്ള യോഗത്തിൽ ഉന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.
പതിവ് സുരക്ഷാ അവലോകനത്തിനാണ് സുരക്ഷാ ഉപദേഷ്ടാവ് ആഭ്യന്തരമന്ത്രിയുടെ വസതിയിലെത്തിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ നടന്ന രാഷ് ട്രീയയോഗത്തിൽ അജിത് ഡോവൽ പങ്കെടുത്തെന്ന് സിപിഎം ത്രിപുര സംസ്ഥാനസെക്രട്ടറി ബിജാൻ ധർ കത്തിൽ തെരഞ്ഞെടുപ്പ് കമ്മീ ഷനു നൽകിയ കത്തിൽ ആരോപിച്ചിരുന്നു. ത്രിപുര നിയമസഭയുടെ കാലാവധി മാർച്ച് 14 ന് അവസാനിക്കുകയാണ്.
സംസ്ഥാനത്ത് ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, നടന്ന കൂടിക്കാഴ്ച ചട്ടവിരുദ്ധമാണെന്നും കത്തിൽ ആരോപണമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ്. മന്ത്രിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കായി യോഗം ചേരുന്നത് പതിവാണ്. ദേശീയസുരക്ഷ, ക്രമസമാധാനപാലനം എന്നിവയ്ക്കുള്ള യോഗത്തിൽ ഉന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.