ന്യൂഡൽഹി: സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റീസ് ബി.എച്ച് ലോയയുടെ മരണത്തിനു പിന്നിലെ സാഹചര്യങ്ങളിൽ സുതാര്യത ഉറപ്പു വരുത്തുമെന്നു സുപ്രീംകോടതി. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹർജിക്കാർക്കു നൽകണമെന്നു സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാരിനു നിർദേശം നൽകി.
പരാതിക്കാർ എല്ലാ വിവരങ്ങളും അറിയേണ്ടതുണ്ടെന്നാണ് കേസിൽ വാദം കേട്ട ജസ്റ്റീസ് അരുണ്‍ മിശ്ര വാക്കാൽ പരാമർശിച്ചത്. ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ശാന്തഗൗണ്ടർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിച്ചത്. കേസ് വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.
കേസ് ജനുവരി 13ന് പരിഗണിച്ചപ്പോൾ തന്റെ കക്ഷിയായ ബോംബെ ലോയേഴ്സ് അസോസിയേഷൻ ബോംബെ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും കേസ് സുപ്രീംകോടതിയിൽ എടുക്കരുതെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഹരാഷ്ട്ര സർക്കാരിനോട് ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾ ഹാജരാക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചത്. തുടർന്ന് സീൽവെച്ച കവറിൽ മഹാരാഷ്ട്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കി.
തുടർന്ന് ഈ രേഖകളുടെ പകർപ്പ് പരാതിക്കാർക്കു കൂടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, താൻ തന്നെ കവറിലുള്ള രേഖകൾ കണ്ടിട്ടില്ലെന്നും നിർണായ വിവരങ്ങൾ പലതും ഉണ്ടെന്നു സംശയിക്കുന്നതായും ഹരീഷ് സാൽവേ പറഞ്ഞു. എല്ലാ രേഖകളും പരാതിക്കാർക്കു കൊടുക്കാവുന്നതാണോ എന്ന് കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രേഖകൾ അഭിഭാഷകനു തന്നെ പരിശോധിക്കാമെന്നും വേണ്ടതു ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാർ എല്ലാ വിവരങ്ങളും അറിയേണ്ടതുണ്ടെന്നാണ് കേസിൽ വാദം കേട്ട ജസ്റ്റീസ് അരുണ്‍ മിശ്ര വാക്കാൽ പരാമർശിച്ചത്. ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ശാന്തഗൗണ്ടർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിച്ചത്. കേസ് വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.
കേസ് ജനുവരി 13ന് പരിഗണിച്ചപ്പോൾ തന്റെ കക്ഷിയായ ബോംബെ ലോയേഴ്സ് അസോസിയേഷൻ ബോംബെ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും കേസ് സുപ്രീംകോടതിയിൽ എടുക്കരുതെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഹരാഷ്ട്ര സർക്കാരിനോട് ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾ ഹാജരാക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചത്. തുടർന്ന് സീൽവെച്ച കവറിൽ മഹാരാഷ്ട്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കി.
തുടർന്ന് ഈ രേഖകളുടെ പകർപ്പ് പരാതിക്കാർക്കു കൂടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, താൻ തന്നെ കവറിലുള്ള രേഖകൾ കണ്ടിട്ടില്ലെന്നും നിർണായ വിവരങ്ങൾ പലതും ഉണ്ടെന്നു സംശയിക്കുന്നതായും ഹരീഷ് സാൽവേ പറഞ്ഞു. എല്ലാ രേഖകളും പരാതിക്കാർക്കു കൊടുക്കാവുന്നതാണോ എന്ന് കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രേഖകൾ അഭിഭാഷകനു തന്നെ പരിശോധിക്കാമെന്നും വേണ്ടതു ചെയ്യാമെന്നും കോടതി വ്യക്തമാക്കി.